കെ.എസ്.ആര്‍.ടി.സിയിൽ എംപാനല്‍ ഡ്രൈവര്‍മാരെ പിരിച്ചുവിടാൻ ഈ മാസം 15 വരെ സാവകാശം അനുവദിച്ചു. ഹൈക്കോടതി വിധി ചോദ്യം ചെയ്ത് കെ.എസ്.ആര്‍.ടി.സി നല്‍കിയ ഹരജി സുപ്രീം കോടതി തിങ്കളാഴ്ച പരിഗണിക്കാനിരിക്കെയാണ് ഹൈക്കോടതി കൂടുതല്‍ സമയം അനുവദിച്ചത്. 1565 എംപാനല്‍ ഡ്രൈവര്‍മാരെ ഏപ്രില്‍ 30നകം പിരിച്ചുവിടണമെന്നായിരുന്നു ഹൈക്കോടതിയുടെ ഉത്തരവ്. തുടര്‍ന്നാണ് കെ.എസ്.ആര്‍.ടി.സി ഹൈക്കോടതിയെ സമീപിച്ചത്.
ഡ്രൈവര്‍മാരെ കൂട്ടത്തോടെ പിരിച്ചുവിട്ടാല്‍ അത് സര്‍വ്വീസിനെയും കെ.എസ്.ആര്‍.ടിസിയുടെ നിലനില്‍പ്പിനെയും ബാധിക്കുമെന്ന് കെ.എസ്.ആര്‍.ടി.സി നല്‍കിയ സാവകാശ ഹരജിയില്‍ പറഞ്ഞു. സ്ഥിരം ജീവനക്കാരെ നിയമിക്കുന്നത് കോര്‍പറേഷന് വലിയ സാമ്ബത്തിക ബാധ്യതയുണ്ടാക്കുമെന്നതിനാലാണ് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് വഴി താല്‍കാലിക ജീവനക്കാരെ നിയമിച്ചത്. ഇതിന് കെ.എസ്.ആര്‍.ടി.സിക്ക് അധികാരമുണ്ട്.