തിരുവനന്തപുരം: വിജിലന്‍സ് ഡയറക്ടര്‍ സ്ഥാനത്ത് നിന്നൊഴിയണമെന്നാവശ്യപ്പെട്ട് ജേക്കബ് തോമസ് കത്ത് നല്‍കിയതുമായി ബന്ധപ്പെട്ട് ആഭ്യന്തര സെക്രട്ടറി നളിനി നെറ്റോ മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തി. ഔദ്യോഗികവസതിയായ ക്ലിഫ് ഹൗസില്‍ വച്ചായിരുന്നു കൂടിക്കാഴ്ച. അപ്രധാന തസ്തികകളില്‍ മുന്‍സര്‍ക്കാരുകള്‍ ഒതുക്കിയ ജേക്കബ് തോമസിനെ വിജിലന്‍സ് ഡയറക്ടര്‍ പോലെ സുപ്രധാന തസ്തികയില്‍ നിയമിച്ചത് പിണറായി സര്‍ക്കാരാണ്. മുഖ്യമന്ത്രിയുടെ പ്രത്യേക താത്പര്യപ്രകാരമായിരുന്നു ഈ നിയമനം. അതുകൊണ്ട് തന്നെ ജേക്കബ് തോമസ് തല്‍സ്ഥാനത്ത് തുടരുകയാണ് വേണ്ടതെന്ന നിലപാടിലാണ് മുഖ്യമന്ത്രി. ഇത്തരമൊരു നിര്‍ദേശം മുഖ്യമന്ത്രിയില്‍ നിന്ന് ജേക്കബ് തോമസിന് ലഭിച്ചേക്കും.
വ്യക്തിപരമായ കാരണങ്ങളാൽ തന്നെ സ്ഥാനമൊഴിയാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ചൊവ്വാഴ്ചയാണ് മുഖ്യമന്ത്രിക്കും അഭ്യന്തരസെക്രട്ടറിക്കും ജേക്കബ് തോമസ് കത്ത് നല്‍കിയത്. ജേക്കബ് തോമസിന്റെ ആവശ്യത്തില്‍ മുഖ്യമന്ത്രിയാവും അന്തിമതീരുമാനമെടുക്കുകയെന്ന് മുഖ്യമന്ത്രിയുടെ സെക്രട്ടറി പദവി കൂടി വഹിക്കുന്ന നളിനി നെറ്റോ പറഞ്ഞിരുന്നു.
ക്യാൻസർ ഒരു അസുഖമല്ല ! മരുന്നുകമ്പനികളുടെ കള്ളത്തരം പൊളിയുന്നു !
കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ: