ഇന്ത്യ- ജപ്പാന് പ്രതിരോധ കരാര്‍ നിലവില്‍ വന്നു. പ്രതിരോധ സെക്രട്ടറി ഡോക്ടര്‍ അജയകുമാറും ജാപ്പനീസ് നയതന്ത്രപ്രതിനിധി സുസുക്കി സതോഷിയും ചേര്‍ന്നാണ് കരാര്‍ ഒപ്പുവച്ചത്. ഇന്ത്യന്‍ സായുധ സേന, ജാപ്പനീസ് സ്വയം പ്രതിരോധസേന എന്നിവയ്ക്കിടയില്‍ സാധനങ്ങളും സേവനങ്ങളും കൈമാറ്റം ചെയ്യുന്നതിനുള്ള കരാറാണിത്. സംയുക്തസേനാ പരിശീലനങ്ങള്‍, ഐക്യരാഷ്ട്ര സമാധാന പാലന പ്രവര്‍ത്തനങ്ങള്‍, മനുഷ്യത്വപരമായ അന്താരാഷ്ട്ര ആശ്വാസനടപടികള്‍, പരസ്പരസമ്മതത്തോടെയുള്ള മറ്റ് പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയവയ്ക്കിടയില്‍ അവശ്യസാധനങ്ങള്‍, സേവനങ്ങള്‍ എന്നിവയുടെ കൈമാറ്റം ഉറപ്പാക്കുന്ന പ്രത്യേക ചട്ടക്കൂടിന് കരാര്‍ രൂപം നല്കുന്നു. ഇരു സേനകള്‍ക്കും ഇടയിലെ പരസ്പര സഹകരണം വര്‍ധിപ്പിക്കാനും കരാര്‍ ലക്ഷ്യമിടുന്നു. ശക്തമായ നാവിക- വ്യോമസേനാ സംവിധാനങ്ങളുള്ള ജപ്പാനുമായി ഒപ്പു വെച്ചിരിക്കുന്ന കരാര്‍ ഇന്ത്യക്ക് പസഫിക് മേഖലയില്‍ ശക്തമായ മുന്‍തൂക്കം നല്‍കുമെന്നാണ് വിലയിരുത്തല്‍.
ഇന്ത്യ- ജപ്പാന് പ്രതിരോധ കരാര്‍ പ്രാബല്യത്തിൽ; ഇനി സേനകള്‍ തമ്മില്‍ സേവന കൈമാറ്റം സാധ്യം
RELATED ARTICLES