ഗൗരി ലങ്കേഷ് വധക്കേസ് അന്വേഷിക്കുന്ന പ്രത്യേക അന്വേഷണസംഘം പണം വാഗ്‌ദാനം ചെയ്‌തെന്ന ആരോപണവുമായി പ്രതികള്‍ രംഗത്ത്. കുറ്റം സമ്മതിക്കാന്‍ 25 ലക്ഷം രൂപ പൊലീസ് വാഗ്ദാനം ചെയ്‌തെന്നാണ് ആരോപണം. കേസില്‍ പിടിയിലായ പരശുറാം വാഗ്‌മര്‍, മനോഹര്‍ ഇഡ്വെ എന്നിവരാണ് അന്വേഷണസംഘത്തിനെതിരെ രംഗത്തെത്തിയത്. കേസില്‍ പങ്കില്ലെന്നും, തന്‍റെ കുടുംബത്തെ അപകടത്തിലാക്കുമെന്ന് ഭീഷണിപ്പെടുത്തിയാണ് കുറ്റം സമ്മതിപ്പിച്ചതെന്നുമാണ് മനോഹറിന്‍റെ ആരോപണം. കോടതിയിലേക്ക് കൊണ്ടുപോകുംവഴിയാണ് ഇവര്‍ ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തിയത്.
ഗൗരി ലങ്കേഷ് വധം: കുറ്റം സമ്മതിക്കാന്‍ അന്വേഷണസംഘം പണം വാഗ്‌ദാനം ചെയ്‌തെന്ന ആരോപണവുമായി പ്രതികൾ
RELATED ARTICLES