ജപ്പാന്‍ തീരത്തിനു സമീപം പരിശീലന പറക്കലിനിടെ യുഎസിന്‍റെ രണ്ടു യുദ്ധവിമാനങ്ങള്‍ കൂട്ടിയിടിച്ച് തകര്‍ന്നു. എഫ്-18 ഫൈറ്റര്‍ ജെറ്റും സി-130 ടാങ്കര്‍ വിമാനവും തമ്മിലാണ് കൂട്ടിയിടിച്ചതെന്നാണ് റിപ്പോര്‍ട്ട്. അപകടത്തില്‍ ഏഴ് മറൈന്‍ ഉദ്യോഗസ്ഥരെ കാണാതായിരുന്നു. എഫ്-18 ഫൈറ്റര്‍ ജെറ്റില്‍ രണ്ടുപേരും സി-130 ടാങ്കറില്‍ അഞ്ചുപേരുമാണ് ഉണ്ടായിരുന്നത്. ഇതില്‍ ഒരാളെ രക്ഷപ്പെടുത്തി. ആറു പേര്‍ക്കായുള്ള തെരച്ചില്‍ തുടരുകയാണെന്ന്‍ സൈനിക വൃത്തങ്ങള്‍ അറിയിച്ചു.
പരിശീലനത്തിനിടെ യുഎസ് യുദ്ധവിമാനങ്ങള്‍ കൂട്ടിയിടിച്ച് തകര്‍ന്നു; കാണാതായവർക്കായി തെരച്ചിൽ തുടരുന്നു
RELATED ARTICLES