അമേരിക്കയിലെ ഫ്ലോറിഡയിലും വാഷിങ്ടണിലും ഉണ്ടായ വെടിവെപ്പില്‍ പിഞ്ചുകുഞ്ഞടക്കം ഏഴു പേര്‍ മരിച്ചു. ഫ്ലോറിഡയില്‍ നവജാത ശിശു അടക്കം നാലു പേരും വാഷിങ്ടണില്‍ മൂന്നു പേരുമാണ് കൊല്ലപ്പെട്ടത്. ഞായറാഴ്ച പുലര്‍ച്ചെ ഫ്ലോറിഡയിലെ ലേക്ലാന്‍ഡില്‍ തോക്കുധാരി രണ്ടു വീടുകളില്‍ കയറിയാണ് നാലു പേരെ തോക്കിനിരയാക്കിയത്. രണ്ടു സ്ത്രീകളും നവജാത ശിശുവും പതിനൊന്നുകാരിയുമാണ് മരിച്ചത്. പൊലീസ് എത്തിയപ്പോള്‍ പൊലീസിനു നേരെയും വെടിവെച്ച ആക്രമി ഒടുവില്‍ കീഴടങ്ങിയെന്ന് അധികൃതര്‍ പറഞ്ഞു. ശനിയാഴ്ച രാത്രി വാഷിങ്ടണില്‍ തിരക്കേറിയ സ്ഥലത്ത് ആക്രമി സംഘം ആള്‍ക്കൂട്ടത്തിനുനേരെ നിറയൊഴിച്ചാണ് മൂന്നു പേര്‍ മരിച്ചത്. ആറുപേര്‍ക്ക് വെടിയേറ്റു. ശനിയാഴ്ച രാത്രിയാണ് സംഭവം. കൊലയാളിയെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ല.
അമേരിക്കയിൽ ഫ്ലോറിഡയിലും വാഷിങ്ടണിലും വെടിവെപ്പ്; പിഞ്ചുകുഞ്ഞടക്കം ഏഴുപേർ കൊല്ലപ്പെട്ടു
RELATED ARTICLES