13 ലക്ഷം ക്രെഡിറ്റ്, ഡെബിറ്റ് കാർഡുകളുടെ വിശദാംശങ്ങൾ ജോക്കേഴ്‌സ് സ്റ്റാഷ് എന്ന ഡാർക്ക്നെറ്റ് മാർക്കറ്റിൽ വിൽപ്പനയ്ക്ക് വച്ചിരിക്കുന്നതായി റിപ്പോർട്ട്. 13 ലക്ഷം കാർഡുകളിൽ 98 ശതമാനവും ഇന്ത്യയിൽ നിന്നുള്ളതാണെന്നാണ് വിവരം.
2019 സെപ്റ്റംബർ വരെ ഇന്ത്യയിൽ പ്രചാരത്തിലുള്ള മൊത്തം കാർഡുകൾ (ഡെബിറ്റ്, കാർഡ്) 971.7 മില്യണാണ്. ഡാറ്റ വിൽക്കുന്ന തട്ടിപ്പുകാർ പറയുന്നതനുസരിച്ച്, ട്രാക്ക് -1, ട്രാക്ക് -2 ഡാറ്റ എന്നിങ്ങനെ ഡാറ്റാ ഇടപാടുകൾക്കോ കാർഡ് ക്ലോണിംഗിനോ ഇത്തരം വിവരങ്ങൾ ഉപയോഗിക്കാം.
ബാങ്ക് ഉപയോക്താക്കൾ അവരുടെ എടിഎമ്മുകളിലും പോയിന്റ് ഓഫ് സെയിൽ (പിഒഎസ്) മെഷീനുകളിലും കാർഡ് ഉപയോഗിക്കുമ്പോഴാണ് ഇത്തരത്തിൽ കാർഡ് വിശദാംശങ്ങൾ തട്ടിപ്പുകാർക്ക് ലഭിക്കുന്നതെന്നാണ് ഒരു ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.