ബിഹാറിൽ മസ്തിഷ്ക്കവീക്കം ബാധിച്ച് ഒരാഴ്ച്ചക്കിടെ നാല്പത് കുട്ടികൾ മരിച്ചു. ഇന്നലെ മാത്രം ഇരുപത് കുട്ടികൾ മരിച്ചെന്നാണ് റിപ്പോർട്ടുകൾ. തെക്കൻ ബീഹാറിലെ മുസാഫർപൂറിലെ ആശുപത്രികളിലാണ് മസ്തിഷ്ക്കവീക്കം ബാധിച്ച കുട്ടികളിലധികം പേരെയും പ്രവേശിപ്പിച്ചിരിക്കുന്നത്.
അതേസമയം രക്തത്തിൽ ഗ്ലൂക്കോസിൻറെ അളവ് കുറയുന്ന രോഗാവസ്ഥയായ ഹൈപ്പോഗ്ലൈക്കീമിയ എന്ന രോഗം മൂലമാണ് കുട്ടികൾ മരിച്ചതെന്നാണ് ബിഹാർ ആരോഗ്യ വകുപ്പിൻറെ വിശദീകരണം. കഴിഞ്ഞ വർഷവും മസ്തിഷ്ക്കവീക്കം ബാധിച്ച് ബിഹാറിൽ കുട്ടികൾ മരിച്ചിരുന്നു.
കടപ്പാട് ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈൻ