മുഖ്യമന്ത്രി പിണറായി വിജയനെയും കുടുംബത്തെയും അപകീര്‍ത്തിപ്പെടുത്തുന്ന തരത്തില്‍ സോഷ്യല്‍മീഡിയയില്‍ പോസ്റ്റിട്ട പതിനേഴുകാരന്‍ അറസ്റ്റിലായി. വിതുര മലയടി സ്വദേശിയാണ് വിതുര പൊലീസിന്റെ പിടിയിലായത്. ശനിയാഴ്ച ഉച്ചയോടെയായിരുന്നു അറസ്റ്റ്. കഴിഞ്ഞമാസമാണ് ഫെയ്‌സ്ബുക്കില്‍ ഇത്തരത്തിലൊരു പോസ്റ്റ് പ്രത്യക്ഷപ്പെട്ടത്. സ്ത്രീകള്‍ക്കുനേരേ വര്‍ദ്ധിച്ചുവരുന്ന ആക്രമണങ്ങളെപ്പറ്റിയായിരുന്നു പോസ്റ്റിലെ പരാമര്‍ശം. ഇതില്‍ മുഖ്യമന്ത്രിയെ മാത്രമല്ല, കുടുംബാംഗങ്ങളെയും മോശമായി പരാമര്‍ശിച്ചിരുന്നു. പോസ്റ്റ് പ്രചാരത്തിലായതോടെ തൊളിക്കോട് സ്വദേശിയും ഡി.വൈ.എഫ്.ഐ. പ്രവര്‍ത്തകനുമായ റാഷിദ് വിതുര പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. തുടര്‍ന്ന് പാലോട് സി.ഐ. മനോജ്, വിതുര എസ്.ഐ. മണികണ്ഠന്‍ എന്നിവര്‍ നടത്തിയ അന്വേഷണത്തിലാണ് പ്രതിയെപ്പറ്റിയുള്ള സൂചനകള്‍ ലഭിച്ചത്.
മനുഷ്യശരീരം ജീവനോടെ തിന്നുന്ന ബാക്‌ടീരിയയെ കണ്ടെത്തി !! ഉള്ളിൽ കടന്നാൽ 4 മണിക്കൂറിനകം മരണം ഉറപ്പ് !!
കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ: