ഇന്നലെ വൈകിട്ട് പെയ്ത മഴയും ആഞ്ഞു വീശിയ കാറ്റും സംസ്ഥാനത്ത് കനത്ത നാശമാണ് വിതച്ചത്. മഴകെടുതിയില്‍ ജീവന്‍ നഷ്ടമായവരുടെ എണ്ണം പത്തായി. ഇന്നലെ മാത്രം ആറ് പേര്‍ മരിച്ചിരുന്നു. തിരുവന്തപുരം, കൊല്ലം, ഇടുക്കി, കോഴിക്കോട് എന്നിവിടങ്ങളിലായി 15 പേര്‍ക്ക് പരിക്കേറ്റു. കാലവര്‍ഷത്തില്‍ നിരവധി നാശനഷ്ടങ്ങള്‍ സംസ്ഥാനുണ്ടായി. അന്‍പതിലേറെ വീടുകള്‍ പൂര്‍ണ്ണമായി തകര്‍ന്നു. 120 വീടുകള്‍ക്ക് ഭാഗികമായി കേട് പറ്റി. തിരുവനന്തപുരം നഗരത്തിലെ പ്രധാന റോഡുകളില്‍ മരങ്ങള്‍ വീണ് ഗതാഗതം തടസ്സപ്പെട്ടു. ഇടുക്കി കുഞ്ചിത്തണ്ണി ഈട്ടി സിറ്റിയില്‍ വന്‍ തോതില്‍ മലയിടിച്ചിലുണ്ടായി. മണ്ണു വീണ് ആനച്ചാല്‍ കുഞ്ചിത്തണ്ണി റോഡില്‍ ഗതാഗതം തടസ്സപ്പെട്ടു.
മണ്ണിടിച്ചില്‍ സാദ്ധ്യതയുള്ളതിനാല്‍ പ്രദേവാസികളോട് ജാഗ്രത പാലിക്കാനും മാറിത്താമസിക്കാനും റവന്യൂ അധികൃതര്‍ നിര്‍ദ്ദേശം നല്‍കി. ഏഴു മുതല്‍ പതിനൊന്ന് സെന്‍ീമീറ്റര്‍ വരെ ഇന്നും നാളെയും സംസ്ഥാനത്തിന്റെ പല ഭാഗത്തും മഴ ലഭിക്കും. ഇരുപത് സെന്‍ീമീറ്റര്‍ വരെ മഴ ബുധനാഴ്ച മഴ കിട്ടുമെന്ന് കാലാവസ്ഥ നിരീക്ഷണം അറിയിച്ചു. അതേസമയം നാലു ദിവസം കൂടി കനത്ത മഴ നീണ്ടു നില്‍ക്കും. ഒപ്പം ശക്തമായ കാറ്റും വീശാന്‍ സാധ്യതയുണ്ട്. കേരള -ലക്ഷദ്വീപ് തീരത്ത് അറുപത് കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റ് വീശാനും സാധ്യതയുണ്ട്.
കടല്‍ കൂടുതല്‍ പ്രക്ഷുബ്ധമാകുമെന്നതിനാല്‍ മത്സ്യ തൊഴിലാളികള്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്ന് കാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. നാലര മീറ്റര്‍ വരെ തിര ഉയരാന്‍ സാധ്യതയുണ്ട്. തീരപ്രദേശത്ത് താമസിക്കുന്നവര്‍ മുന്‍കരുതല്‍ എടുക്കണമെന്നും അറിയിച്ചു. ആറുകളും തോടുകളും കരകവിഞ്ഞ് ഒഴുകാന്‍ സാധ്യതയുള്ളതിനാല്‍ കുളിക്കാന്‍ ഇറങ്ങുന്നവര്‍ ശ്രദ്ധിക്കണമെന്നും ജാഗ്രത നിര്‍ദേശമുണ്ട്. വയനാട്ടില്‍ രണ്ട് ദിവസമായി കനത്ത മഴ തുടരുകയാണ് .