HomeNewsLatest Newsപരീക്ഷയിൽ തോറ്റതിന് മാതാപിതാക്കള്‍ ഉള്‍പ്പെടെ 22 പേരെ വെട്ടിയ യുവാവ് പൊലീസിന്റെ വെടിയേറ്റ് മരിച്ചു

പരീക്ഷയിൽ തോറ്റതിന് മാതാപിതാക്കള്‍ ഉള്‍പ്പെടെ 22 പേരെ വെട്ടിയ യുവാവ് പൊലീസിന്റെ വെടിയേറ്റ് മരിച്ചു

ഹൈദരാബാദ്: മാതാപിതാക്കള്‍ ഉള്‍പ്പെടെ 22 പേരെ വെട്ടിപ്പരുക്കേല്‍പ്പിച്ച യുവാവ് പൊലീസിന്റെ വെടിയേറ്റ് മരിച്ചു. എന്‍ജിനീയറിംഗ് ബിരുദധാരിയായ ബല്‍വീന്ദര്‍ സിംഗ്(28) ആണ് മരിച്ചത്. തെലങ്കാനയിലെ കരീംനഗറിലാണ് സംഭവം നടന്നത്. സിവില്‍ സര്‍വീസ് പരീക്ഷ എഴുതിയെങ്കിലും വിജയിക്കാനാവാതെ വന്നതോടെ ഇയാള്‍ മാനസികസമ്മര്‍ദ്ദത്തിലായിരുന്നു എന്നാണ് സൂചന. വീട്ടില്‍ വെച്ച് മാതാപിതാക്കളുമായി വാക്കുതര്‍ക്കമുണ്ടാക്കിയ ബല്‍വീന്ദര്‍ സിംഗ് വാള്‍ കൊണ്ട് പിതാവിന്റെ തലയ്ക്കും മാതാവിന്റെ ഉദരത്തിലും വെട്ടുകയായിരുന്നെന്ന് പൊലീസ് അറിയിച്ചു.

 

തുടര്‍ന്ന് വീട്ടില്‍ നിന്നും പുറത്തു കടന്ന ഇയാള്‍ വഴിയാത്രക്കാരെയും ആക്രമിക്കുകയായിരുന്നു. ഓട്ടോറിക്ഷ ഡ്രൈവര്‍ക്കും ബൈക്ക് യാത്രികനും ഉള്‍പ്പെടെ നിരവധിപ്പേര്‍ക്ക് ആക്രമണത്തില്‍ പരുക്കേറ്റു. ഇയാളെ കീഴ്‌പ്പെടുത്താന്‍ ശ്രമിച്ച രണ്ട് പൊലീസുകാര്‍ക്കും വെട്ടേറ്റു. മാതാപിതാക്കള്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്.

 

വാള്‍ താഴെയിടാന്‍ പലതവണ നിര്‍ദ്ദേശിച്ചിട്ടും ബല്‍വീന്ദര്‍ സിംഗ് അനുസരിക്കാതെ വന്നതോടെ പൊലീസുകാരില്‍ ഒരാള്‍ വെടിയുതിര്‍ക്കുകയായിരുന്നു. ആശുപത്രിയില്‍ പ്രവേശിപ്പിച്ച  ഇയാള്‍ വൈകാതെ മരിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments