വണ്ടിപ്പെരിയാറിൽ പെൺകുഞ്ഞിനെ പീഡിപ്പിച്ച് കൊന്ന കേസിലെ പ്രതിയായ അർജുനെ, സ്ഥിരമായി മിഠായി വാങ്ങിയിരുന്ന കടയിലെത്തിച്ച് പോലീസ് തെളിവെടുത്തു.കുട്ടിയെ പീഡിപ്പിക്കുന്നതിന്,രണ്ടര വർഷത്തോളമായി അർജുൻഇവിടെനിന്നാണ് മിഠായി വാങ്ങിയിരുന്നത്. പ്രതിയെ കടയിലുള്ളവർ തിരിച്ചറിഞ്ഞു.
കൊലപാതകം നടന്ന ദിവസം ഉച്ചയ്ക്ക് പന്ത്രണ്ടോടെ ഇയാൾ മിഠായി വാങ്ങിയിരുന്നെന്നും അവർ മൊഴി നൽകി.ടി.വി. കണ്ടുകൊണ്ടിരുന്ന കുട്ടിക്ക് മിഠായി നൽകിയ ശേഷം ലൈംഗികമായി പീഡിപ്പിക്കുന്നതിനിടെ ബോധം പോയി. തുടർന്ന്കുട്ടിയെ ഷാളിൽ കെട്ടിത്തൂക്കി, ലയത്തിലെ ചെറിയ ജനലിലൂടെ പുറത്തിറങ്ങി അപ്പുറത്തെ ലയത്തിൽ പോയി വിശ്രമിച്ചു. തന്റെ നിലവിളി കേട്ടപ്പോൾ ആദ്യം ഓടിയെത്തിയത് അർജുനായിരുന്നെന്ന് കുട്ടിയുടെ സഹോദരൻ പറഞ്ഞു. മൃതദേഹ പരിശോധനയിൽ പീഡനം നടന്നതായി കണ്ടെത്തിയതോടെയാണ് പ്രതിയിലേക്ക് അന്വേഷണം എത്തിയത്.