HomeNewsLatest Newsക്രൂരത: ഡീസല്‍ മോഷ്ടിച്ചുവെന്ന് ആരോപിച്ച് ആദിവാസി തൊഴിലാളികളെ നഗ്‌നരാക്കി തല്ലിചതച്ചു

ക്രൂരത: ഡീസല്‍ മോഷ്ടിച്ചുവെന്ന് ആരോപിച്ച് ആദിവാസി തൊഴിലാളികളെ നഗ്‌നരാക്കി തല്ലിചതച്ചു

ഡീസല്‍ മോഷ്ടിച്ചെന്നാരോപിച്ച് ആദിവാസി തൊഴിലാളികളെ തെരുവില്‍ നഗ്‌നരാക്കി തല്ലിചതച്ചു. മധ്യപ്രദേശിലെ ജബല്‍പൂരിലാണ് സംഭവം. ഒരു വാഹന ഉടമയും സഹായിയുമാണ് മൂന്ന് പേരെ തല്ലിചതച്ചത്. 120 ലിറ്റര്‍ ഡീസല്‍ മോഷ്ടിച്ചെന്ന് ആരോപിച്ചായിരുന്നു മര്‍ദ്ദനം.

ഈ മാസം പതിനൊന്നിനാണ് സംഭവം നടന്നതെങ്കിലും ഇരയായവര്‍ പൊലീസില്‍ പരാതിപ്പെട്ടിരുന്നില്ല. എന്നാല്‍ കഴിഞ്ഞ ദിവസങ്ങളില്‍ മര്‍ദ്ദനത്തിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചു. തുടര്‍ന്ന് പൊലീസ് കേസെടുക്കാന്‍ നിര്‍ബന്ധിതരാവുകയായിരുന്നു. ഗുഡ്ഡു ശര്‍മ, സഹായി ഷേരു എന്നിവര്‍ ചേര്‍ന്നാണ് ആദിവാസി യുവാക്കളെ മര്‍ദ്ദിച്ചത്. ഇവര്‍ രണ്ടു പേരും ഒളിവിലാണെന്നും ഇവര്‍ക്കായി തിരച്ചില്‍ തുടരുകയാണെന്നും പൊലീസ് അറിയിച്ചു.

മാണ്ഡ്‌ല ജില്ലക്കാരായ സുരേഷ് താക്കുര്‍, ആശിഷ് ഗോണ്ട്, ഗോലു താക്കുര്‍ എന്നിവര്‍ക്കാണു മര്‍ദ്ദനമേറ്റത്. ബേസ്‌ബോള്‍ ബാറ്റ് ഉപയോഗിച്ചായിരുന്നു അക്രമമെന്ന് വീഡിയോ ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമാണ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments