ഹോം വർക്ക് ചെയ്തില്ലെന്ന കാരണംകൊണ്ട് സ്‌കൂള്‍ വിദ്യാര്‍ത്ഥിയെ അദ്ധ്യാപകന്‍ അടിച്ചുകൊന്നു. രാജസ്ഥാനിലെ ചുറു ജില്ലയിലെ സ്‌കൂളിലാണ് വിദ്യാര്‍ത്ഥിയെ അദ്ധ്യാപകന്‍ ക്രൂരമായി മര്‍ദ്ദിച്ചുകൊന്നത്. 7-ാം ക്ലാസുകാരനായ ഗണേഷാണ് മരണപ്പെട്ടത്. ഹോംവര്‍ക്ക് ചെയ്തില്ലെന്ന പേരില്‍ ഗണേഷെന്ന വിദ്യാര്‍ത്ഥിയെ മനോജ് എന്ന അദ്ധ്യാപകന്‍ പ്രത്യേകം വിളിച്ച് അടിക്കുകയായിരുന്നുവെന്നാണ് സഹപാഠികള്‍ അറിയിച്ചത്. നിസ്സാരകാര്യത്തിനാണ് അദ്ധ്യാപകന്‍ വിദ്യാര്‍ത്ഥിയെ മാരകമായി അടിച്ചത്. തുടര്‍ന്ന് അവശനായ വിദ്യാര്‍ത്ഥി ശാരീരിക അസ്വാസ്ഥ്യംമൂലം തളര്‍ന്നുവീഴുകയായിരുന്നു. സ്‌കൂളില്‍ നിന്ന് മാതാപിതാക്കളെ വിളിച്ചാണ് കുട്ടിക്ക് സുഖമില്ലെന്ന വിവരം അറിയിച്ചത്. താനെത്തുമ്ബോള്‍ ഗണേഷ് തറയില്‍ വീണുകിടക്കുകയായിരുന്നുവെന്നും മാതാപിതാക്കള്‍ പോലീസിന് മൊഴി നല്‍കി. അബോധാവസ്ഥയിലായ കുട്ടിയെ സുജന്‍ഗഡ് ആശുപത്രിയിലാണ് പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. മാതാപിതാക്കളെത്തിയ ശേഷമാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്നും കുട്ടിയുടെ പിതാവ് പരാതിയില്‍ പറയുന്നു. സലാസര്‍ പോലീസ് മനോജ് എന്ന അദ്ധ്യാപകനെതിരെ കേസെടുത്തു. ഹോംവര്‍ക്ക് ചെയ്തില്ലെന്ന പേരിലാണ് അദ്ധ്യാപകന്‍ മര്‍ദ്ദിച്ചത്.
ഹോം വർക്ക് ചെയ്യാതെവന്ന കുട്ടിയെ അദ്ധ്യാപകൻ അടിച്ചുകൊന്നു; മരിച്ചത് ഏഴാംക്ലാസുകാരൻ
RELATED ARTICLES