പെരുമ്പാവൂര്‍: പീഡനശ്രമത്തിനിടെ കൊല്ലപ്പെട്ട നിയമ വിദ്യാര്‍ത്ഥിനി ജിഷയുടെ ശരീരത്തില്‍ 38 മുറിവുകളുള്ളതായി അന്തിമ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. പൊലീസ് സര്‍ജന്‍ ഡോ. ലിസ ജോണിന്റെ നേതൃത്വത്തിലാണ് പോസ്റ്റ്‌മോര്‍ട്ടം നടത്തിയത്. റിപ്പോര്‍ട്ട് അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് കൈമാറി. മാനഭംഗത്തിനുള്ള ശ്രമം നടന്നു എന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലുള്ളത്. കൂടുതല്‍ വ്യക്തത വരുന്നതിന് ഡി.എന്‍.എ പരിശോധന നടത്തുമെന്നാണ് വിവരം. ജിഷയുടെ വീട്ടില്‍ നിന്നും രണ്ട് പേരുടെ വിരലടയാളങ്ങള്‍ കണ്ടെത്തി. മുറിയിലുണ്ടായിരുന്ന കുപ്പിയില്‍ നിന്നാണ് ഒരു വിരലടയാളം ലഭിച്ചത്. മുറിയിലെ സാധനങ്ങള്‍ ഇതുവരെ ശാസ്ത്രീയ പരിശോധനക്ക് അയച്ചിട്ടില്ല. അതേസമയം, കണ്ണൂരില്‍ നിന്നു കസ്റ്റഡിയിലെടുത്തയാള്‍ക്ക് കൊലപാതകവുമായി ബന്ധമില്ലെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. ജിഷയുടെ വീട്ടില്‍ നിന്നു ലഭിച്ച വിരലടയാളവുമായി ഇയാളുടെ കൈ രേഖക്ക് ബന്ധമില്ല.
കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ: