ലോകകപ്പിൽ പാക്കിസ്ഥാനെതിരായ മത്സരത്തില്‍ ആറ് വിക്കറ്റിനു കിവീസ് പരാജയപ്പെട്ടു. ബിര്‍മിംഗ്ഹാമില്‍ നടന്ന മത്സരത്തില്‍ ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ന്യൂസിലന്‍ഡ് നിശ്ചിത ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 237 റണ്‍സെടുത്തു. പാക്കിസ്ഥാന്‍ മറുപടി ബാറ്റിങ്ങില്‍ 49.1 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു. ബാബര്‍ അസം പുറത്താവാതെ നേടിയ സെഞ്ചുറിയാണ് പാക്കിസ്ഥാന് വിജയം സമ്മാനിച്ചത്. ഇതോടെ പാക്കിസ്ഥാന്റെ സെമി പ്രതീക്ഷകളും സജീവമായി.
അസമിന് ( 127 പന്തില്‍ പുറത്താവാതെ 101 ) പുറമെ ഹാരിസ് സൊഹൈല്‍ (68) മികച്ച പ്രകടനം പുറത്തെടുത്തു. ഇമാം ഉള്‍ ഹഖ് (19), ഫഖര്‍ സമാന്‍ (9), മുഹമ്മദ് ഹഫീസ് (32) എന്നിവരാണ് പുറത്തായ മറ്റു പാക് താരങ്ങള്‍. സര്‍ഫറാസ് ഖാന്‍ (5) പുറത്താവാതെ നിന്നു.