സോഷ്യൽ മീഡിയയിലൂടെ കുട്ടികളുടെ നഗ്ന ചിത്രങ്ങൾ പ്രചരിപ്പിച്ച 41 പേർ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ അറസ്റ്റിലായി. 326 സ്ഥലങ്ങളിൽ നടന്ന റെയ്ഡിലാണ് അറസ്റ്റടക്കമുള്ള നടപടികൾ. 268 കേസുകൾ രജിസ്റ്റർ ചെയ്തു. 285 ഇലക്ട്രോണിക് ഉപകരണങ്ങൾ പരിശോധനയിൽ പിടിച്ചെടുത്തു. ഓപ്പറേഷൻ പി ഹണ്ടിന്റെ ഭാഗമായി നടത്തിയ റെയ്ഡിലാണ് അറസറ്റ്. പിടിയിലായവരിൽ ഐടി വിദഗ്ധരും ഉൾപ്പെടുന്നു.