കൊറോണ ഭീതിക്കിടയിലും മതമൈത്രിയും മനുഷ്യത്വവും കാണിച്ച് തരികയാണ് ഉത്തർപ്രദേശിൽ നിന്നുള്ള ഈ യുവാക്കൾ. ബുലന്ദ്ഷഹറിൽ അർബുദ രോഗത്തെ തുടർന്ന് മരിച്ചയാളുടെ മൃതദേഹം ഏറ്റെടുക്കാൻ ബന്ധുക്കൾ എത്താതിരുന്നതോടെ ഇവർ ഇടപെട്ട് സംസ്കാര ചടങ്ങുകൾ നടത്തുകയായിരുന്നു. റാം മന്ത്രം ചൊല്ലി മൃതദേഹവുമായി നീങ്ങുന്ന മുസ്ലിം യുവാക്കൾ നാടിനുതന്നെ മാതൃകയായി മാറുകയാണ്.
ബുലന്ദ്ഷഹറിലെ ആനന്ദ് വിഹാറിലെ രവിശങ്കർ എന്നയാളാണ് അർബുദം ബാധിച്ച് ശനിയാഴ് മരിച്ചത്. രവിശങ്കറിന് നാല് മക്കളാണ് രണ്ട് ആൺ മക്കളിൽ ഒരാൾ സംസ്ഥാനത്തിന് പുറത്താണ്. ലോക്ക് ഡൗൺ നിയന്ത്രണങ്ങളെ തുടർന്ന് ഇയാൾക്ക് നാട്ടിൽ എത്താൻ സാധിച്ചിരുന്നില്ല. കൊറോണ വൈറസ് ഭീതി മൂലം ബന്ധുക്കളും എത്തിയില്ല. ഇതോടെ എന്ത് ചെയ്യണമെന്ന അറിയാതെ ഇളയമകൻ ബുദ്ധിമുട്ടി നിൽക്കുമ്പോഴാണ് പ്രദേശവാസികളായ മുസ്ലീങ്ങൾ മുന്നോട്ട് വന്നത്. വീഡിയോ കാണാം.