ജോലി വാഗ്ദാനം ചെയ്ത് സഹോദരിയെ വിദേശത്തെത്തിച്ചു പീഡിപ്പിച്ച സഹോദരനെ പോലീസ് അറസ്റ്റു ചെയ്തു. വളാഞ്ചേരി പോലീസാണ് പട്ടാമ്പി കൈപ്പുറം സ്വദേശി മുഹമ്മദ് സിയാഖിനെ അറസ്റ്റു ചെയ്തത്. രണ്ടാനമ്മയുടെ മകളായ 35കാരിയാണ് പീഡനത്തിനിരയായത്. പരാതിയുടെ അടിസ്ഥാനത്തില്‍ കഴിഞ്ഞ ദിവസം നാട്ടിലെത്തിയ പ്രതിയെ വളാഞ്ചേരി പോലീസ് പിടികൂടുകയായിരുന്നു. ഇന്ന് തിരൂര്‍ കോടതിയില്‍ ഹാജരാക്കിയ സിയാഖിനെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.
വിദേശത്തു ജോലി ചെയ്തു വരികയായിരുന്നു സിയാഖ്. ദുബായില്‍ മാന്യമായ ജോലി നല്‍കാമെന്ന് പറഞ്ഞാണ് രണ്ടാനമ്മയുടെ മകളെ യുഎഇയിലേക്ക് കൂട്ടിക്കൊണ്ടുപോയത്. സ്‌നേഹത്തോടെ കൂട്ടികൊണ്ടുപോയെങ്കിലും ദുബായിൽ എത്തിയതോടെ സഹോദരന്റെ തനി നിറം വെളിച്ചത്തു വന്നു. അല്‍ ഐനില്‍ എത്തിച്ച് ശേഷം യുവതിയെ ഇയാൾ ഒരു മുറിയില്‍ കൊണ്ടുപോയി. അവിടെ സഹോദരിയെ ബന്ദിയാക്കി. തുടര്‍ന്ന് നിരവധി തവണ ഇവരെ പീഡനത്തിനിരയാക്കി. . ഇയാളുടെ താമസസ്ഥലത്തുള്ള ഒരു മുറിയില്‍ കൊണ്ടുപോയി തടവില്‍ വച്ച് 25 ദിവസത്തോളം ലൈംഗിക പീഡനത്തിന് ഇരയാക്കി. റൂമിലെത്തുന്ന പലരുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെടാന്‍ തന്നെ നിര്‍ബന്ധിച്ചതായി യുവതി മൊഴി നല്‍കി.
പെണ്‍വാണിഭ സംഘത്തിന് സഹോദരിയെ കൈമാറുകയായിരുന്നു ഇയാളുടെ ലക്ഷ്യം. അവരില്‍നിന്നു പണവും ഇയാള്‍ കൈപ്പറ്റിയിരുന്നു. എന്നാല്‍ അതിനുമുന്‍പ് അയല്‍വാസികളുടെ വീട്ടില്‍ അഭയംതേടിയ യുവതി ചില മലയാളികളുടെ സഹായത്തോടെ നാട്ടില്‍ തിരിച്ചെത്തുകയും തുടര്‍ന്ന് ബന്ധുക്കളുടെ സഹായത്തോടെ വളാഞ്ചേരി പോലീസില്‍ പരാതി നല്‍കുകയുമായിരുന്നു.
യുഎഇ യിൽ ജോലി ചെയ്യുന്ന സ്ത്രീകൾക്ക് ഇനി 3 മാസം പ്രസവാവധി !
മരണത്തെക്കുറിച്ചു നമുക്കറിയാത്ത, തികച്ചും അജ്ഞാതമായ രഹസ്യങ്ങൾ !
കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ: