ബാഴ്‌സലോണ: സ്‌പെയിനിലെ നികുതി തട്ടിപ്പ് കേസില്‍ ഫുട്‌ബോള്‍ താരം ലയണല്‍ മെസിക്ക് 21 മാസം തടവുശിക്ഷ. സ്പാനിഷ് കോടതിയുടേതാണ് വിധി. 20 ലക്ഷം യൂറോയും(ഏതാണ്ട് 14 കോടി ഇന്ത്യന്‍ രൂപ) പിഴയടക്കണം. മെസിയുടെ പിതാവിനേയും 21 മാസം തടവുശിക്ഷയ്ക്ക് വിധിച്ചിട്ടുണ്ട്. എന്നാൽ,
സ്പാനിഷ് നിയമത്തിലെ ഇളവ് കാരണം മെസിക്ക് ജയിലില്‍ പോകേണ്ടി വരില്ല. 2006-2009 കാലഘട്ടത്തില്‍ മെസിയും പിതാവ് ജോര്‍ജ് മെസിയും 41 ലക്ഷം യൂറോയുടെ നികുതി വെട്ടിപ്പ് നടത്തിയെന്നാണ് കേസ്. സ്പാനിഷ് നികുതിവകപ്പ് അധികൃതരാണ് ഇരുവര്‍ക്കുമെതിരെ നിയമനടപടികള്‍ ആരംഭിച്ചത്. എന്നാല്‍ കേസില്‍ താന്‍ നിരപരാധിയാണെന്നും അറിഞ്ഞുകൊണ്ട് തെറ്റൊന്നും ചെയ്തിട്ടില്ലെന്നുമായിരുന്നു കോടതിയില്‍ മെസി സ്വീകരിച്ചിരുന്ന നിലപാട്. മെസിയെ പിന്തുണച്ച് ബാഴ്‌സലോണയും രംഗത്തെത്തിയിരുന്നു.
സ്വന്തം പ്രതിച്ഛായ ഉപയോഗിച്ച് ബെലിസ്സി, ഉറുഗ്വായ് എന്നീ രാജ്യങ്ങളിലെ കമ്പനികളില്‍ നിന്നും മെസിയും പിതാവ് ജോര്‍ജ് നേടിയ വരുമാനം നികുതി അധികൃതരില്‍ നിന്നും മറച്ചുവെച്ചുവെന്നാണ് പ്രധാന ആരോപണം. മെസിയും പിതാവും തെറ്റായ രേഖകള്‍ ഹാജരാക്കി 3 തവണ നികുതി വെട്ടിപ്പ് നടത്തിയെന്നും അധികൃതര്‍ ആരോപിക്കുന്നു.
ഈ ലക്ഷണങ്ങൾ നിങ്ങൾക്കുണ്ടോ? എങ്കിൽ നിങ്ങൾ അഹങ്കാരിയാണ് !
എന്റെ ഡാൻസും സ്റ്റൈലും ശരിയാണ്; സന്ദര്‍ഭമാണ് പ്രശ്നം: മമ്മൂട്ടി
കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ: