ധര്‍മ്മശാല ടെസ്റ്റില്‍ ഇന്ത്യക്ക് അനായാസ ജയം. എട്ട് വിക്കറ്റുകള്‍ക്കാണ് ഇന്ത്യ എതിരാളികളായ ഓസീസിനെ മുട്ടികുത്തിച്ച് ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫി സ്വന്തമാക്കിയത്. ഇതോടെ പരമ്പരയും ഇന്ത്യ സ്വന്തമാക്കി. വിജയത്തില്‍ നിന്നും 87 റണ്‍ മാത്രമെന്ന ലക്ഷ്യം മുന്നിട്ട് നാലാം ദിനമായ ഇന്ന് ക്രീസിലെത്തിയ ഇന്ത്യക്ക് രണ്ട് വിക്കറ്റുകള്‍ നഷ്ടമായി. ഓപ്പണര്‍ മുരളി വിജയ് എട്ട് റണ്‍സെടുത്തും ചേതേശ്വര്‍ പൂജാര റണ്‍സൊന്നുമെടുക്കാതെയും പുറത്തായി. 2-1നാണ് നാല് മത്സരങ്ങളടങ്ങിയ ടെസ്റ്റ് പരമ്പര ഇന്ത്യ സ്വന്തമാക്കിയത്. ഇതോടെ വെസ്റ്റിന്‍ഡീസിനെതിര തുടങ്ങിയ ഇന്ത്യയുടെ ജൈത്രയാത്ര ഇംഗ്ലണ്ടും, ന്യൂസിലന്‍ഡും ബംഗ്ലാദേശും പിന്നിട്ട് ഓസ്‌ട്രേലിയയെ മുട്ടുകുത്തിക്കുന്നതില്‍ വരെയെത്തി.
ധര്‍മ്മശാലയില്‍ ഓസീസ് മുന്നോട്ട് വെച്ച 106 റണ്‍സ് വിജയലക്ഷ്യം രണ്ട് വിക്കറ്റ് നഷ്ടത്തിലാണ് ഇന്ത്യ മറികടന്നത്. ബൗളര്‍മാരെ കൈയ്യയിച്ച് സഹായിച്ച പിച്ചില്‍ രണ്ടാം ഇന്നിങ്‌സിലും ഇന്ത്യയ്ക്കായി രാഹുല്‍ അര്‍ധ സെഞ്ച്വറി നേടി. രഹാന പുറത്താകാതെ 38 റണ്‍സും എടുത്തു. എട്ട് റണ്‍സെടുത്ത മുരളി വിജയും റണ്‍സൊന്നും എടുക്കുന്നതിന് മുമ്പേ റണ്ണൗട്ടായ പൂജാരയുടെയും വിക്കറ്റുകളാണ് ഇന്ത്യയ്ക്ക് നഷ്ടമായത്. ഓസ്‌ട്രേലിയക്കായി പാത്ത് കുമ്മിന്‍സ് ഒരു വിക്കറ്റ് വീഴ്ത്തി. നേരത്തെ രണ്ടാം ഇന്നിങ്‌സില്‍ ഓസ്‌ട്രേലിയ 136 റണ്‍സിന് തകര്‍ന്നടിയുകയായിരുന്നു. ഇതോടെയാണ് ഒന്നാം ഇന്നിങ്‌സില്‍ 32 റണ്‍സ് ലീഡ് നേടിയ ടീം ഇന്ത്യയുടെ വിജയ ലക്ഷം 106 ആയി ചുരുങ്ങിയത്.
ഉറക്കമില്ലേ? ഈ 4-7-8- ടെക്നിക്ക് പരീക്ഷിക്കൂ; 60 സെക്കന്ടിനുള്ളിൽ സുഖമായുറങ്ങാം !
മനുഷ്യശരീരം ജീവനോടെ തിന്നുന്ന ബാക്‌ടീരിയയെ കണ്ടെത്തി !! ഉള്ളിൽ കടന്നാൽ 4 മണിക്കൂറിനകം മരണം ഉറപ്പ് !!
കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ: