ഇന്ത്യ പാക് നിയന്ത്രണ രേഖയുടെ സമീപത്തെ പോസ്റ്റുകളിൽ 2000 സൈനികരെ പാകിസ്ഥാൻ പുതുതായി വിന്യസിച്ചു. പാകിസ്ഥാന്റെ നടപടിക്കെതിരെ രൂക്ഷവിമർശനവുമായി ഇന്ത്യ രംഗത്തെത്തി. ഭീകരരെ നുഴഞ്ഞു കയറാൻ സഹായിക്കാനാണ് പാകിസ്ഥാന്റെ ശ്രമമെന്നാണ് ഇന്ത്യയുടെ നിലപാട്. സ്ഥിതിഗതികൾ നിരീക്ഷിച്ച് വരികയാണെന്ന് ഇന്ത്യൻ കരസേനാ വൃത്തങ്ങൾ വ്യക്തമാക്കി.
ഇതിനിടെ, ജമ്മു കശ്മീരിൽ ഇന്ത്യ കടുത്ത മനുഷ്യാവകാശ ലംഘനമാണ് നടത്തുന്നതെന്ന് പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ ആരോപിച്ചു.