കോയമ്പത്തൂരില്‍ ഹിന്ദുമുന്നണി നേതാവ് വെട്ടേറ്റു മരിച്ചതിനെ തുടർന്ന് സംഘർഷം. ഹിന്ദുമുന്നണിയുടെ പി.ആര്‍.ഒ ശശികുമാര്‍ (36) നെയാണ് അജ്ഞാതർ വ്യാഴാഴ്ച രാത്രിയുണ്ടായ ആക്രമണത്തില്‍ വധിച്ചത്. വ്യാഴാഴ്ച രാത്രി 12.30 നാണ് സംഭവം. കോയമ്ബത്തൂര്‍ തുടിയല്ലൂരിന് സമീപം സുബ്രഹ്മണ്യപാളയത്തിന് സമീപം ബൈക്കുകളിലായെത്തിയ നാലംഗ സംഘമാണ് ആക്രമിച്ചതെന്ന് ഹിന്ദു മുന്നണി വക്താവ് മാധ്യമങ്ങളോട് പറഞ്ഞു. പതിനഞ്ച് വെട്ടുകളാണ് ഇയാളുടെ ശരീരത്തിലേറ്റത്. ഉടന്‍തന്നെ തൊട്ടടുത്ത സ്വകാര്യ ആശുപത്രിയിലെത്തിച്ചിരുന്നെങ്കിലും മരണപ്പെടുകയായിരുന്നു. മൃതദേഹം കോയബത്തൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
വിനായക ചതുര്‍ത്ഥിയക്ക് ശേഷം പാര്‍ട്ടി നേതാക്കള്‍ക്ക് നേരെ കനത്ത ആക്രമണങ്ങളാണ് നടക്കുന്നതെന്ന് മുന്നണി സംസ്ഥാന പ്രസിഡന്‍റ് സുബ്രഹ്മണ്യം ആരോപിച്ചു. സംസ്ഥാനത്തെ പോലീസിന്‍റെ തകര്‍ച്ചയാണ് കാണിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സംഭവത്തെ തുടര്‍ന്ന് കോയമ്ബത്തൂര്‍, നീലഗിരി ജില്ലകളില്‍ സംഘര്‍ഷാവസ്ഥ നിലനില്‍ക്കുകയാണ്. ഹിന്ദുമുന്നണി പ്രവര്‍ത്തകരുടെ ആക്രമണത്തില്‍ നാല് സര്‍ക്കാര്‍ ബസുകള്‍ തകര്‍ക്കപ്പെട്ടു. ഇതേതുടര്‍ന്ന് സര്‍ക്കാര്‍ ബസുകള്‍ സര്‍വീസ് നിര്‍ത്തി.
കോയമ്ബത്തൂര്‍-മേട്ടുപ്പാളയം റൂട്ടില്‍ ഗതാഗതം തടസ്സപ്പെട്ടിരിക്കുകയാണ്. ഏതാനും സ്വകാര്യ വാഹനങ്ങള്‍ മാത്രമാണ് ഓടുന്നത്. കമ്ബനികളും മറ്റു സ്ഥാപനങ്ങളും അടഞ്ഞു കിടക്കുകയാണ്. ഹൊസൂര്‍, ഡിണ്ടിഗല്‍, കോയമ്ബത്തൂര്‍ മേഖലകളില്‍ ഒരാഴ്ചയ്ക്കിടെ നിരവധി ആക്രമണ സംഭവങ്ങള്‍ റിപ്പോര്‍ട്ടു ചെയ്യപ്പെട്ടിരുന്നു. ഏതാനും ദിവസം മുമ്ബ് നടന്ന ആക്രമണത്തില്‍ ഹൊസൂരിലും ഡിണ്ടിഗലിലും ഹിന്ദുമുന്നണി പ്രവര്‍ത്തകര്‍ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് കോയന്പത്തൂരില്‍ 500ലധികം പോലീസുകാരെ വിന്യസിച്ചിട്ടുണ്ട്.
യു.എ.ഇയിൽ വെള്ളത്തിന്റെ ആവശ്യം ഇരട്ടിയിലേറെയാകും; വിലയും ! ബുദ്ധിമുട്ടിലാകുന്നത് സാധാരണ ജനങ്ങൾ !
കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ: