ഹിജാബ് ധരിച്ചതിന്റെ പേരിൽ വിദ്യാർത്ഥിനിയെ രാഷ്ട്രപതി പങ്കെടുത്ത ചടങ്ങിൽ നിന്ന് പുറത്താക്കിയതായി പരാതി. പോണ്ടിച്ചേരി യൂണിവേഴ്സിറ്റിയിലെ എം. എ മാസ് കമ്മ്യൂണിക്കേഷൻ സ്വർണമെഡൽ ജേതാവായ റബീഹയെയാണ് ഹിജാബ് ധരിച്ചതിന്റെ പേരിൽ പരിപാടിയിൽ നിന്ന് പുറത്താക്കിയത്.
രാഷ്ട്രപതി പങ്കെടുത്ത പരിപാടിയിൽ ഹിജാബ് ധരിച്ച് പങ്കെടുക്കാൻ പാടില്ലെന്ന് റാബിഹയോട് പറയുകയായിരുന്നു. എന്നാൽ ഹിജാബ് നീക്കം ചെയ്യില്ലെന്ന് റാബിഹ അറിയിച്ചു. ഇതൊടെ റബീഹയോട് പരിപാടി നടക്കുന്ന ഹാളിൽ നിന്ന് പുറത്ത് പോകാൻ പറയുകയായിരുന്നു. രാഷ്ട്രപതി രാം നാഥ് കോവിന്ദ് മടങ്ങിയ ശേഷമാണ് റബീഹയ്ക്ക് ഹാളിൽ പ്രവേശിക്കാൻ അനുമതി നൽകിയത്. തുടർന്ന് പ്രതിഷേധ സൂചകമായി തനിക്ക് ലഭിച്ച സ്വർണമെഡൽ റാബീഹ പരസ്യമായി നിരസിച്ചു.