ചെന്നൈ: തമിഴ്നാട്ടിൽ കനത്ത മഴതുടരുകയാണ്. മഴക്കെടുതിയിൽ മരിച്ചവരുടെ എണ്ണം 65 ആയി ഉയർന്നു. സംസ്ഥാന തലസ്ഥാനമായ ചെന്നൈയിലും സമീപ പ്രദേശങ്ങളിലും മഴ തുടരുകയാണ്. ചെന്നൈയിൽ രാവിലെ 24 സെൻറീമീറ്റർ മഴ രേഖപ്പെടുത്തി. ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ന്യൂനമർദമാണ് മഴക്ക് കാരണമെന്നും വരും ദിവസങ്ങളിൽ ചെന്നൈയിലും തീരദേശ മേഖലയിലും മഴ തുടരാൻ സാധ്യതയുണ്ടെന്നും കാലാവസ്ഥ നിരീക്ഷണ േകന്ദ്രം അറിയിച്ചു.
ദുരിതമേഖലയിൽ അകപ്പെട്ട 1900 പേരെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റി. 81 അമ്മ കാൻറീൻ, ഏഴ് കമ്യൂണിറ്റി കിച്ചൻ, അഞ്ച് കമ്യൂണിറ്റി ഹാൾ എന്നിവ വഴി ഭക്ഷണപ്പൊതികൾ അധികൃതർ വിതരണം ചെയ്യുന്നുണ്ട്. അരുംമ്പാക്കം, ഷോലിങ്കനല്ലൂർ, പെരുംഗുഡി, മനാലി, കൊടുങ്ങയൂർ, പോരൂർ,വൈസർപാടി, മഡിപ്പാക്കം, വേളച്ചേരി, അഡയാർ, കൊരട്ടൂർ, വില്ലിവാക്കം, ചിന്താദ്രിപേട്ട്, വലസരവാക്കം, പഴവന്തങ്ങൾ, അലന്തൂർ തുടങ്ങിയ സ്ഥലങ്ങളിലെ വെള്ളക്കെട്ട് ചെന്നൈ കോർപറേഷൻ നീക്കം ചെയ്തു.
photo courtesy: http://indiatoday.intoday.in/