2016 ജൂലായ് ഒന്നിന് ധാക്കയിലെ ഹോളി ആർട്ടിസാൻ കഫെയിൽ 22പേരുടെ മരണത്തിനിടയാക്കിയ ഭീകരാക്രമണത്തിൽ പ്രതികളായ ഏഴ് തീവ്രവാദികൾക്ക് വധശിക്ഷ വിധിച്ചു. സ്പെഷൽ ആന്റി ടെററിസം ട്രിബ്യൂണലാണ് ശിക്ഷ വിധിച്ചത്.
അതീവ സുരക്ഷയിലായിരുന്നു വിധി പുറപ്പെടുവിച്ചത്. സംഭവത്തിൽ എട്ടുപേരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇതിൽ ഒരാളെ വെറുതെ വിട്ടു. ജമാ അത്തുൽ മുജാഹിദ്ദീൻ പ്രവർത്തകരാണ് കുറ്റക്കാർ.