കഴിഞ്ഞ വർഷം ജൂലൈയിൽ മഹാബലിപുരത്ത് വെച്ച് നടന്ന വാഹനാപകടക്കേസിൽ നടി യാഷിക ആനന്ദിനെതിരെ വാറന്റ് പുറപ്പെടുവിച്ച് ചെങ്കൽപ്പട്ട് കോടതി. ഈ മാസം 21ന് യാഷിക നേരിട്ട് ഹാജരാകാൻ ജഡ്ജി ഉത്തരവിട്ടെങ്കിലും അവർ ഹാജരായില്ല. ഇതേ തുടർന്നാണ് നടിക്കെതിരെ വാറന്റ് പുറപ്പെടുവിച്ചത്. ഏപ്രിൽ 25ന് യാഷിക ആനന്ദ് കോടതിയിൽ ഹാജരായില്ലെങ്കിൽ പൊലീസ് അറസ്റ്റ് ചെയ്യാൻ സാധ്യതയുണ്ടെന്നാണ് സൂചന. നടി സുഹൃത്തുക്കളൊപ്പം പുതുച്ചേരിയിൽ നിന്നും ചെന്നൈയിലേക്ക് സഞ്ചരിക്കവേ കാർ നിയന്ത്രണം വിട്ട് മീഡിയനിൽ ഇടിക്കുകയായിരുന്നു. സംഭവ സ്ഥലത്ത് തന്നെ നടിയുടെ ഒരു സുഹൃത്ത് മരണപ്പെടുകയും ചെയ്തിരുന്നു. മഹാബലിപുരത്തെ അപകടത്തിൽ യാഷിക ആനന്ദിനും ഗുരുതരമായി പരിക്കേറ്റിരുന്നു. താരത്തിന് നട്ടെല്ലിന് ശസ്ത്രക്രിയയും നടത്തിയിരുന്നു.
വാഹനാപകടവും മരണവും; നടി നടി യാഷിക ആനന്ദിനെതിരെ വാറണ്ട്
RELATED ARTICLES