അൽ ഖ്വയ്ദ തീവ്രവാദിയായ മുഹമ്മദ് ഇബ്രാഹിം സുബൈറിനെ അമേരിക്ക ഇന്ത്യയിലേക്ക് നാടുകടത്തിയതായി റിപ്പോർട്ട്. മെയ് 19 നാണ് ഇയാളെ പ്രത്യേക വിമാനത്തിൽ എത്തിച്ചത്. നിലവിൽ പഞ്ചാബിലെ അമൃത്സറിലെ ഒരു ക്വാറന്റൈൻ കേന്ദ്രത്തിലാണ് ഇയാളെ പാർപ്പിച്ചിരിക്കുന്നത് എന്ന് നവഭാരത് ടൈംസ് റിപ്പോർട്ട് ചെയ്തു.
ഇന്ത്യൻ പൗരനായ ഇബ്രാഹിം മുഹമ്മദ് ഇല്ലിനോയിസ് യൂണിവേഴ്സിറ്റിയിൽ നിന്നും എൻജിനീയറിങ് പാസായ ശേഷം ഒഹായോയിലെ ടോളിഡോയിലേക്ക് താമസം മാറുകയായിരുന്നു. പിന്നീട് ഇയാൾ ഒരു യുഎസ് വനിതയെ വിവാഹം കഴിച്ചു. യുഎസ് നീതിന്യായ വകുപ്പിന്റെ കണക്കനുസരിച്ച് ഇബ്രാഹിം സുബൈർ മുഹമ്മദ്, ആസിഫ് അഹമ്മദ് സലിം (38) എന്നിവർ ചേർന്ന് 2009 ൽ ഇറാഖിലും അഫ്ഗാനിസ്ഥാനിലും ലോകമെമ്പാടുമുള്ള യുഎസ് സൈനികർക്ക് എതിരെയുള്ള ആക്രമണത്തിനായി ലക്ഷക്കണക്കിന് ഡോളർ സ്വരൂപിച്ച് നൽകിയതായി റിപ്പോർട്ടുണ്ട്.