കാണ്‍പൂര്‍: മതപരിവര്‍ത്തനം നടത്തിയെന്നാരോപിച്ച് യുവാവിനെ ക്രൂരമായി മര്‍ദ്ദിച്ചു. ഹിന്ദുക്കളെ ക്രിസ്ത്യന്‍ മതത്തിലേക്ക് പരിവര്‍ത്തനം ചെയ്യാന്‍ സഹായിച്ചുവെന്നാരോപിച്ചാണ് ബജ്രംഗ്ദള് പ്രവര്‍ത്തകര്‍ യുവാവിനെ ക്രൂരമായി മര്‍ദ്ദിച്ചത്. അവദേഷ് സവിത എന്നയാളെയാണ് ബജ്രംഗ്ദള് പ്രവര്‍ത്തകര്‍ മര്‍ദ്ദിച്ചത്. മര്‍ദ്ദനത്തിനു പുറമെ മുടിയും മീശയും താടിയും വടിപ്പിച്ച് യുവാവിനെ കഴുതപ്പുറത്ത് തെരുവിലൂടെ നടത്തിക്കുകയും ചെയ്തു. ഉത്തര്‍പ്രദേശിലെ കാണ്‍പൂരിലാണ് സംഭവം നടന്നത്. വീട്ടിലെത്തിയ ബജ്രംഗ്ദള് പ്രവര്‍ത്തകര്‍ അവദേഷിനെ പിടിച്ചിറക്കുകയും ആളുകള്‍ നോക്കി നില്‍ക്കെ ഇയാളെ മര്‍ദ്ദിക്കുകയും മുടിയും താടിയും വടിപ്പിക്കുകയുമായിരുന്നു. 3 ഹിന്ദു യുവാക്കളെ അവരുടെ സമ്മതമില്ലാതെ മതപരിവര്‍ത്തനം ചെയ്യാന്‍ അവദേഷ് സഹായിച്ചുവെന്നാണ് ആരോപണം. കൂടാതെ യുവാക്കളെ നിര്‍ബന്ധിച്ച് ബീഫ് കഴിപ്പിക്കുകയും ചെയ്തുവെന്ന് പ്രവര്‍ത്തകര്‍ പറയുന്നു. സംഭവത്തില്‍ അവദേഷിനെതിരെയും ബജ്രംഗ്ദള് പ്രവര്‍ത്തകര്‍ക്കെതിരെയും പോലീസ് കേസ് റജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
മതപരിവർത്തനം നടത്തിയെന്നാരോപിച്ച് യുവാവിനെ താടിയും മുടിയും വടിപ്പിച്ച് തെരുവിലൂടെ നടത്തിച്ചു
RELATED ARTICLES