മുംബൈ: ‘മോദി ഓക്‌സിജന്‍’ ആണ് ബി.ജെ.പിയെ നിലനിര്‍ത്തുന്നതെന്നും അത് ഉടൻ അവസാനിക്കുമെന്നും ശിവസേന. മുഖപത്രമായ സാമ്‌നയിലെ മുഖപ്രസംഗത്തിലാണ് ശിവസേന ബി.ജെ.പിക്കെതിരെ ആഞ്ഞടിച്ചിരിക്കുന്നത്.
സേന നിലനില്‍ക്കുന്നത് അതിന്റെ ചിന്തകളിലൂടെയും പോരാട്ടങ്ങളിലൂടെയും രാജ്യ സ്‌നേഹത്തില്‍ നിന്നുമാണ്. ഹിന്ദുത്വം, രാജ്യസ്‌നേഹം,മഹാരാഷ്ട്രയോടുള്ള നിലപാട് എന്നിവയില്‍ നിന്ന് ശിവസേന ഒരിക്കലും പുറകോട്ട് പോയിട്ടില്ല. ഞങ്ങളുടെ വിശ്വാസം ഒരിക്കലും മാറില്ല. ഭാവി ശിവസേനയുടേതാണ്. ഞങ്ങളുമായി ചേരാന്‍ ആഗ്രഹിക്കുന്ന ആരുമായും ചേര്‍ന്ന് ഞങ്ങള്‍ പോരാടും. ആരുമില്ലെങ്കിലും ഒറ്റയ്ക്ക് പോരാടാന്‍ ഒരുക്കമാണെന്നും മുഖപ്രസംഗം പറയുന്നു.
ഡല്‍ഹിയില്‍ തൊഴിലൊന്നുമില്ലാതാകുമ്പോള്‍ ബാരാമതിയില്‍ മറ്റ് രാഷ്ട്രീയ നേതാക്കളെ സന്ദര്‍ശിച്ചും വിരുന്നൂട്ടിയും പവാര്‍ സമയം കളയുകയാണ്. പ്രായമാകുമ്പോള്‍ പവാറിന്റെ രാഷ്ട്രീയവും വെറുതെയാകുകയാണെന്നും ലേഖനം പരിഹസിക്കുന്നു.
പവാറിന്റെ രാഷ്ട്രീയം കാര്യമാക്കേണ്ടെന്നും പവാര്‍ എപ്പോഴാണ് മതേതരനാകുന്നതെന്നും എപ്പോഴാണ് ബി.ജെ.പിയുടെ കൂടെ ചേരുന്നതെന്നും ആര്‍ക്കും പറയാനാകില്ലെന്നും ലേഖനം പറയുന്നു.