കത്തോലിക്കാ സഭയ്ക്ക് കളങ്കം വീഴ്ത്തി പള്ളിമേടയില്‍ വീണ്ടും ലൈംഗിക പീഡനം. പ്രായപൂര്‍ത്തായാവത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്നാണ് പരാതി. കഴിഞ്ഞ സെപ്തംബറിലാണ് സംഭവം. പെണ്‍കുട്ടി ചൈല്‍ഡ് ലൈന് പരാതി നല്‍കിയതിനെ തുടര്‍ന്ന് ആരോപണ വിധേയനായ ചുണ്ടക്കര പള്ളി അസി.വികാരി ഫാ.ജിനോ മേക്കാടിനെതിരെ അന്വേഷണം ആരംഭിച്ചു. സംഭവം വിവാദമായതോടെ വൈദികന്‍ മുങ്ങിയെന്നാണ് വിവരം. പ്ലസ് ടു വിദ്യാര്‍ത്ഥിനിയെ പള്ളി മേടയിലേക്ക് വിളിച്ചുവരുത്തി കടന്നുപിടിച്ചുവെന്നാണ് കേസ്.
വൈദികന്‍ കടന്നുപിടിച്ചതായി പെണ്‍കുട്ടി ചൈല്‍ഡ് ലൈനോടും പോലീസിനും നല്‍കിയ മൊഴിയില്‍ പറയുന്നു. പോക്സോ കുറ്റകൃത്യങ്ങള്‍ പരിഗണിക്കുന്ന കോടതിക്കു മുന്പാകെയും പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തും.
അതേസമയം, ആരോപണ വിധേയനായ വൈദികനെ 2016 ഡിസംബറില്‍ തന്നെ പള്ളിയില്‍ നിന്നും രൂപത രഹസ്യ കേന്ദ്രത്തിലേക്ക് മാറ്റി. രഹസ്യവിവരത്തെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിനിടെ ജില്ലാ ശിശു സംരക്ഷണ ഓഫീസര്‍ക്കാണ് കുട്ടി വൈദികനെതിരേ മൊഴി നല്‍കിയത്. മാനന്തവാടി രൂപതയിലെ പുരോഹിതനാണ് ജിനോ മേക്കാട്ട്. പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടി ലൈംഗിക ചൂഷണത്തിന് ഇരയായെന്നായിരുന്നു രഹസ്യവിവരം. രണ്ടുദിവസം മുമ്പ് ജില്ലാ ശിശു സംരക്ഷണ ഓഫീസര്‍ക്കാണ് ഇത്തരത്തില്‍ രഹസ്യവിവരം ലഭിച്ചത്. തുടര്‍ന്ന് അന്വേഷണം നടത്തുകയായിരുന്നു.
കഴിഞ്ഞ ഡിസംബറിലാണ് ജിനോ മേക്കാട്ടിനെ സ്ഥലം മാറ്റിയത്. ഇയാള്‍ ഇപ്പോള്‍ എവിടെയാണെന്ന് സഭയുമായി ബന്ധപ്പെട്ടവര്‍ പോലീസിനെ അറിയിച്ചിട്ടല്ല. പ്രതിയെ പിടികൂടാനുള്ള നീക്കങ്ങള്‍ പോലീസ് ശക്തമാക്കിയിട്ടുണ്ട്.
ഉറക്കമില്ലേ? ഈ 4-7-8- ടെക്നിക്ക് പരീക്ഷിക്കൂ; 60 സെക്കന്ടിനുള്ളിൽ സുഖമായുറങ്ങാം !
മനുഷ്യശരീരം ജീവനോടെ തിന്നുന്ന ബാക്‌ടീരിയയെ കണ്ടെത്തി !! ഉള്ളിൽ കടന്നാൽ 4 മണിക്കൂറിനകം മരണം ഉറപ്പ് !!
കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ: