നാഗര്‍കോവില്‍: കഴിഞ്ഞ രണ്ടുദിവസമായി തോരാതെപെയ്യുന്ന മഴയില്‍ കന്യാകുമാരി ജില്ലയില്‍ കനത്ത നാശനഷ്ടം. ആരല്‍വായ്‌മൊഴി, തോവാള എന്നിവിടങ്ങളില്‍ നാല് വീടുകള്‍ തകര്‍ന്നു. പുഴകള്‍ നിറഞ്ഞൊഴുകിയതോടെ കൃഷിയിടങ്ങള്‍ വെള്ളത്തില്‍ മുങ്ങി. തിങ്കളാഴ്ച ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധിനല്‍കി.
പേച്ചിപ്പാറയില്‍ ജലനിരപ്പ് 44 അടി കവിഞ്ഞെങ്കിലും അപകടനിലയിലേക്ക് ഉയര്‍ന്നിട്ടില്ല. ജലനിരപ്പ് 16.50 അടി കവിഞ്ഞതിനെത്തുടര്‍ന്ന് ചിറ്റാര്‍ അണക്കെട്ട് തുറന്നുവിട്ടു.
കനത്ത മഴ;കന്യാകുമാരിയില്‍ വൻ നാശനഷ്ടം
RELATED ARTICLES