HomeAround Kerala20 യുവതികളെ പീഡിപ്പിച്ച ഭര്‍ത്താവിനെ പതിറ്റാണ്ടുകള്‍ക്കുശേഷം അഴിക്കുള്ളിലാക്കി ഭാര്യ; വിചിത്രമായ ഒരു പ്രതികാരത്തിന്റെ കഥ ഇങ്ങനെ:

20 യുവതികളെ പീഡിപ്പിച്ച ഭര്‍ത്താവിനെ പതിറ്റാണ്ടുകള്‍ക്കുശേഷം അഴിക്കുള്ളിലാക്കി ഭാര്യ; വിചിത്രമായ ഒരു പ്രതികാരത്തിന്റെ കഥ ഇങ്ങനെ:

20 യുവതികളെ പീഡിപ്പിച്ച ഭര്‍ത്താവിനെ പതിറ്റാണ്ടുകള്‍ക്കുശേഷം അഴിക്കുള്ളിലാക്കി ഭാര്യ. 20 സ്ത്രീകളെ ക്രൂരമായി പീഡിപ്പിച്ച വെര്‍ജീനിയയിലെ ആ അജ്ഞാതന്‍ ഞാനാണെന്ന് ഭര്‍ത്താവ് ജൂഡ് ലോവ്ചിക് ഭാര്യയോട് പങ്കുവെച്ചിരുന്നു. അമേരിക്കയിലെ വെര്‍ജീനിയയിലാണു കോടതിമുറിയില്‍ തന്നെ കുറ്റാന്വേഷണതുമ്പ് വെളിപ്പെട്ട സംഭവമുണ്ടായത്. ജൂഡ് ലോവ്ചിക് എന്നയാളാണ് അറസ്റ്റിലായത്. ഭാര്യ കാതറിന്‍ ലോവ്ചിക്കിനോടു വിവാഹപൂര്‍വ കാലത്തു പങ്കുവച്ച രഹസ്യമാണു വിവാഹമോചനവുമായി ബന്ധപ്പെട്ട കേസിന്റെ വിചാരണയ്ക്കിടെ അവര്‍ വെളിപ്പെടുത്തിയതും ജൂഡിനെ കുറ്റക്കാരനായി കോടതി കണ്ടെത്തിയതും. രണ്ടാഴ്ച നീണ്ട വിചാരണയ്‌ക്കൊടുവില്‍ തിങ്കളാഴ്ചയാണ് ജൂഡിനെ കുറ്റക്കാരനാണെന്നു കണ്ടെത്തിയത്. ഫെയര്‍ഫാക്‌സ് സര്‍ക്യൂട്ട് കോടതി ചൊവ്വാഴ്ച കേസില്‍ ജൂഡിനു ശിക്ഷ വിധിക്കും.

1990 കളില്‍ നടന്ന പീഡനങ്ങളെ കുറിച്ചാണു ജൂഡ്, കാതറിനോടു ഒന്‍പതു വര്‍ഷം മുന്‍പ് മനസ്സുതുറന്നത്. ഇരുവരും തമ്മിലുള്ള വിവാഹത്തിനു മുന്‍പായിരുന്നു അത്, 2009 ല്‍. വീട്ടിലെ ശുചിമുറിയില്‍ സൂക്ഷിച്ച കറുത്ത മുഖംമൂടി എടുത്തുകാണിച്ചു ജൂഡ് പറഞ്ഞു: ‘നിനക്കറിയാമോ ഈ മുഖംമൂടി ധരിച്ച് 20 യുവതികളെ ഞാന്‍ ലൈംഗികമായി പീഡിപ്പിച്ചിട്ടുണ്ട്. വിര്‍ജീനയയിലെ ‘ഫെയര്‍ഫാക്‌സ് റേപ്പിസ്റ്റ്’ ഞാനാണ്’. വിവാഹമോചനവുമായി ബന്ധപ്പെട്ട വിചാരണയ്ക്കിടെ പുറത്തുവീണ ഈ രഹസ്യസംഭാഷണം ജഡ്ജിമാരും അന്വേഷണ ഉദ്യോഗസ്ഥരും ഞെട്ടലോടെയാണു കേട്ടത്.

പിന്നീട് ഭര്‍ത്താവായി മാറിയ ജൂഡുമായി കാതറിന്റെ ആദ്യ കൂടിക്കാഴ്ചയും ഓര്‍ക്കാന്‍ സുഖമുള്ളതായിരുന്നില്ല. വെര്‍ജീനിയ സ്പ്രിങ്ഫീല്‍ഡിലെ വീടിനു മുന്നില്‍ നില്‍ക്കുകയായിരുന്നു അന്നു കാതറിന്‍. പൊടുന്നനെ പ്രത്യക്ഷപ്പെട്ട ജൂഡ്, കാതറിന്റെ വായ് പൊത്തിപ്പിടിച്ചു. തലയിലേക്ക് എയര്‍ഗണ്‍ ചൂണ്ടി ബഹളമുണ്ടാക്കരുതെന്നു ഭീഷണിപ്പെടുത്തി. അവളെ വീട്ടിനുള്ളില്‍ കൊണ്ടുപോയി അടുക്കളയില്‍ ഒരു കസേരയില്‍ കെട്ടിയിട്ടു, ബലാല്‍ക്കാരമായി പീഡിപ്പിച്ചു.

ഹൃദയം തകര്‍ക്കുന്ന സംഭവമായിരുന്നു അതെങ്കിലും കാതറിനും ജൂഡും 2010 ല്‍ വിവാഹിതരായി. ഇവര്‍ക്കൊരു മകള്‍ പിറന്നു. എന്നാല്‍ ദാമ്പത്യം നീണ്ടത് ആറു വര്‍ഷം മാത്രം. 2016 ല്‍ ഇരുവരും പിരിയാന്‍ തീരുമാനിച്ചു. വിവാഹമോചന ഹര്‍ജി പരിഗണിക്കവേ കുഞ്ഞിനെ ഒപ്പംനിര്‍ത്താനുള്ള അവകാശം കാതറിനില്‍നിന്നു ജൂഡിനു കോടതി നല്‍കി. ആ തീരുമാനം ശരിയല്ലെന്നു തെളിയിക്കാനുളള വാദത്തിലാണ് 1995 ലെ റസ്റ്റന്‍ അപ്പാര്‍ട്‌മെന്റ് പീഡനത്തെക്കുറിച്ച് ജൂഡ് മുന്‍പു പറഞ്ഞ വിവരങ്ങള്‍ കാതറിന്‍ കോടതിയോടു വെളിപ്പെടുത്തിയത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments