HomeAround Keralaജനങ്ങൾ ഒറ്റക്കെട്ടായി മുന്നിട്ടിറങ്ങി; അഞ്ചു ദിവസംകൊണ്ട് നാല്പതുലക്ഷം സമാഹരിച്ച് പ്രീതയ്ക്ക് വീട് തിരികെ നൽകി

ജനങ്ങൾ ഒറ്റക്കെട്ടായി മുന്നിട്ടിറങ്ങി; അഞ്ചു ദിവസംകൊണ്ട് നാല്പതുലക്ഷം സമാഹരിച്ച് പ്രീതയ്ക്ക് വീട് തിരികെ നൽകി

ജനങ്ങളുടെ പിന്തുണയില്‍ സമാഹരിച്ച തുകയുമായെത്തി പ്രീത ഷാജി ഹൈകോടതി നിര്‍ദേശിച്ച പണം അടച്ചു. ലേലം റദ്ദാക്കി ഹൈകോടതി എച്ച്‌ഡിഎഫ്സി ബാങ്കിന് നല്‍കാന്‍ ആവശ്യപ്പെട്ട 43,51,362.85 രൂപയും ലേലം കൊണ്ടയാള്‍ക്ക് നല്‍കാന്‍ പറഞ്ഞ 1,89,000 രൂപയും പലിശരഹിത വായ്പയായി ജനങ്ങള്‍ അഞ്ച് ദിവസംകൊണ്ട് സമാഹരിച്ച്‌ നല്‍കിയ പണം ഉപയോഗിച്ച്‌ ഡിമാന്‍ഡ് ഡ്രാഫ്ടായി നല്‍കുകയായിരുന്നു.

കിടപ്പാടം തിരികെ കിട്ടാന്‍ സഹായം നല്‍കിയ ജനങ്ങളോട് കടപ്പെട്ടിരിക്കുന്നുവെന്നും അവര്‍ നല്‍കിയ പണം ഉടന്‍ തിരികെ നല്‍കുമെന്നും ഇതൊരറിയിപ്പായി കണക്കാക്കി തുടര്‍ന്നാരും അക്കൗണ്ടിലേക്ക് പണം നിക്ഷേപിക്കരുതെന്നും പ്രീത ഷാജിയും സമരസമിതി നേതൃത്വവും പ്രസ്താവനയില്‍ അറിയിച്ചു. എച്ച്‌ഡിഎഫ്സി ബാങ്കിന്റെ സ്റ്റാന്‍ഡിങ് കൗണ്‍സില്‍ (അഭിഭാഷകന്‍) സൗഹാര്‍ദപൂര്‍വം ഡി.ഡി വാങ്ങി. എന്നാല്‍, പ്രീത ഷാജിയുടെ അഭിഭാഷകന്‍ നേരിട്ട് ഭൂമി ലേലംകൊണ്ട രതീഷ് നാരായണന്റെ അഭിഭാഷകന് കൈമാറിയ ഡിഡി കൈപ്പറ്റിയില്ല. തങ്ങള്‍ തുക കൈപ്പറ്റില്ലെന്നും കോടതിയില്‍ കെട്ടിവച്ചാല്‍ മതിയെന്നുമായിരുന്നു അഭിഭാഷകന്റെ പ്രതികരണം.

വായ്പയെടുത്ത് തിരികെ അടക്കാതെ കേസ് അലക്ഷ്യമായി കൈകാര്യം ചെയ്ത സാജന്റെ കുടുംബം ഹൈകോടതി വിധിച്ച തുക വായ്പയെടുത്ത് നല്‍കാമെന്ന് സി.പി.എം ജില്ല നേതൃത്വത്തിന്റെ മധ്യസ്ഥതയില്‍ നടത്തിയ ചര്‍ച്ചയില്‍ ഉറപ്പുതന്നിട്ടുണ്ടെന്നും ഇതിനായി പണം കണ്ടെത്താനുള്ള നടപടികള്‍ പൂര്‍ത്തീകരിച്ചതായി അറിയാന്‍ കഴിഞ്ഞുവെന്നും സര്‍ഫാസി വിരുദ്ധ ജനകീയ പ്രസ്ഥാനം ഭാരവാഹികള്‍ അറിയിച്ചു. പ്രീത ഷാജിയും കുടുംബവും ഇപ്പോഴും തെരുവിലാണ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments