പത്തനംതിട്ടയില്‍ നടന്ന ഈ സംഭവം പറയുന്നത് കേരളത്തിൽ വീട്ടില്‍ കിടന്നുറങ്ങുന്നവർക്കോപോലും രക്ഷയില്ലെന്നാണ്. പെൺകുട്ടികളുടെ കൂടെ രാത്രി കയറിക്കിടക്കുന്ന വിരുതനാണ് ഇത്തവണ പോലീസിന്റെ പിടിയിലായത്. ചൊവ്വാഴ്ച്ച രാത്രിയില്‍ നടന്ന സംഭവം ഇങ്ങനെ.
കല്ലറക്കടവില്‍ ആണ് സംഭവം. സമീപത്തെ വീട്ടില്‍ കിടന്നുറങ്ങുകയായിരുന്ന പെണ്‍കുട്ടിയുടെ റൂമില്‍ കിടന്നുറങ്ങിയ പെണ്‍കുട്ടിയുടെ മുറിയില്‍ കയറിയ മാങ്കോട്ടു മേലേതില്‍ ഉണ്ണി (33) ആണ് പിടിയിലായത്. ഇയാളെ റിമാന്‍ഡ് ചെയ്തു. വെള്ളിയാഴ്ച അര്‍ധരാത്രിയോടെ പെണ്‍കുട്ടിയുടെ വീട്ടിലെത്തിയ ഉണ്ണി കൊളുത്തിടാതെ കിടന്ന ജനലിനുള്ളിലൂടെ അടുക്കളവാതിലിന്റെ കുറ്റി നീക്കി അകത്ത് കടന്നു.
പെണ്‍കുട്ടിയുടെ മുറിയില്‍ ചെന്ന ഇയാള്‍ കട്ടിലില്‍ പെൺകുട്ടിയോടൊപ്പം കയറിക്കിടന്നു. ഉറങ്ങുകയായിരുന്ന പെണ്‍കുട്ടി ദേഹത്താരോ സ്പര്‍ശിക്കുന്നത് അറിഞ്ഞ് ഞെട്ടിയുണര്‍ന്ന് നിലവിളിച്ചു. പെൺകുട്ടി നിലവിളിച്ചതോടെ ഇയാൾ കൈയിലുണ്ടായിരുന്ന കമ്പുകൊണ്ട് കുട്ടിയെ അടിച്ചശേഷം ഇറങ്ങിയോടി. പെണ്‍കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ പോലീസ് കഴിഞ്ഞ ദിവസം ഉണ്ണിയെ വീട്ടില്‍നിന്ന് പിടികൂടി. സംഭവത്തിനു പിന്നില്‍ നിഗൂഡതയുണ്ടെന്നാണ് നാട്ടുകാര്‍ പറയുന്നത്. ഏതായാലും സംഭവം കഴിഞ്ഞതോടെ നാട്ടിൽ രാത്രിയിൽ പെൺകുട്ടികളെ ഒറ്റയ്ക്ക് കിടത്താൻപോലും മാതാപിതാക്കൾ ഭയക്കണമെന്ന അവസ്ഥയാണെന്നാണ് നാട്ടുകാർ പറയുന്നത്.