HomeAround KeralaPathanamthittaചെറുമകളെ മിഠായി വാങ്ങാൻ പറഞ്ഞയച്ച ശേഷം വയോധികൻ ടി വി കാണുകയായിരുന്ന പതിനാലുകാരിയോട് ചെയ്തത്...

ചെറുമകളെ മിഠായി വാങ്ങാൻ പറഞ്ഞയച്ച ശേഷം വയോധികൻ ടി വി കാണുകയായിരുന്ന പതിനാലുകാരിയോട് ചെയ്തത്…

വീട്ടില്‍ പതിവായി ടിവി കാണാന്‍ എത്തിയിരുന്ന ദളിത് വിഭാഗത്തില്‍പ്പെട്ട പതിനാലുകാരിയെ 67 കാരന്‍ പീഡിപ്പിച്ചത് സ്വന്തം ചെറുമകളെ കടയില്‍ മിഠായി വാങ്ങാന്‍ പറഞ്ഞയച്ചതിന് ശേഷം. ആദ്യം ബലാത്സംഗം ചെയ്തെങ്കിൽ പിന്നീടും പീഡനം തുടരുകയായിരുന്നു. ഒടുവില്‍ പെണ്‍കുട്ടി ഗര്‍ഭിണിയായപ്പോഴാണ് മാതാപിതാക്കള്‍ വിവരം അറിയുന്നത്. പെണ്‍കുട്ടി ജന്മം നല്‍കിയ കുഞ്ഞിന്റെ പിതൃത്വം പരിശോധിച്ചപ്പോള്‍ പിതാവ് വയോധികനായ പ്രതിയെന്ന് തെളിയുകയായിരുന്നു. തിരുവല്ല ചുമത്ര ലക്ഷം വീട് കോളനിയില്‍ നാലുപറയില്‍ തങ്കപ്പനെ(67)യാണ് പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജ് ജോണ്‍ കെ. ഇല്ലിക്കാടന്‍ ശിക്ഷിച്ചത്.

ചെറുമകളുടെ പ്രായമുള്ള കുട്ടിയെ ക്രൂരമായി പീഡിപ്പിച്ചു ഗർഭിണിയാക്കിയ മനുഷ്യന് കോടതി നൽകിയ ശിക്ഷ 12 വര്‍ഷം കഠിന തടവും 15,000 രൂപ പിഴയും. എട്ടാം ക്ലാസില്‍ പഠിച്ചിരുന്ന കുട്ടി സ്കൂളില്‍ വച്ച്‌ ഛര്‍ദിച്ചതിനെ തുടര്‍ന്ന് കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍ നടത്തിയ പരിശോധനയിലാണ് അഞ്ചു മാസം ഗര്‍ഭിണിയാണെന്ന് മനസിലായത്.

പീഡനത്തിന് ഇരയായ പെണ്‍കുട്ടി പിന്നീട് കോട്ടയം മെഡിക്കല്‍ കോളജില്‍ വച്ച്‌ ശസ്ത്രക്രിയയിലൂടെ ഒരു കുട്ടിക്ക് ജന്മം നല്‍കി. ഡി.എന്‍.എ പരിശോധനയില്‍ കുട്ടിയുടെ പിതാവ് തങ്കപ്പനാണെന്ന് തെളിഞ്ഞു.ബലാത്സംഗത്തിന് എട്ടു വര്‍ഷവും പട്ടികജാതി പീഡന നിരോധന നിയമപ്രകാരം നാലുവര്‍ഷവും കഠിന തടവിനാണ് ശിക്ഷിച്ചിരിക്കുന്നത്. ബലാത്സംഗത്തിന് എട്ടു വര്‍ഷവും പട്ടികജാതി പീഡന നിരോധന നിയമപ്രകാരം നാലുവര്‍ഷവും കഠിന തടവിനാണ് ശിക്ഷിച്ചിരിക്കുന്നത്. പ്രോസിക്യൂഷന് വേണ്ടി ജില്ലാ ഗവ. പ്ലീഡര്‍ എസി ഈപ്പന്‍ ഹാജരായി. തിരുവല്ല എസ്‌ഐയായിരുന്ന കെആര്‍ അനില്‍കുമാര്‍ ചാര്‍ജ് ചെയ്ത കേസില്‍ ഡിവൈ.എസ്പിയായിരുന്ന സാബു പി. ഇടിക്കുളയാണ് കുറ്റപത്രം നല്‍കിയത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments