യുവാവിനെ കാറിൽ തട്ടിക്കൊണ്ടുപോയി മർദ്ദിച്ച കേസിൽ അഞ്ചംഗസംഘം പൊലീസിന്റെ പിടിയിലായി. കുളമുട്ടത്ത് താമസിക്കുന്ന ഗിരീഷിന്റെ നേതൃത്വത്തിലുള്ള ഗുണ്ടാസംഘമാണ് എസ്.ഡി.പി.ഐ കുളമുട്ടം ബ്രാഞ്ച് സെക്രട്ടറി സുധീറിനെ കഴിഞ്ഞദിവസം പകൽ 11ഓടെ മണമ്പൂർ പഞ്ചായത്ത് ഓഫീസിന്റെ മുന്നിൽവച്ച് തട്ടിക്കൊണ്ടുപോയി മർദ്ദിച്ചത്. കുളമുട്ടത്ത് താമസിക്കുന്ന ഗിരീഷ് (40), ആറ്റിങ്ങൽ വെള്ളൂർക്കോണം ക്ഷേത്രത്തിനു സമീപം താമസിക്കുന്ന വിഷ്ണു ( 27 ), മണമ്പൂർ മടവിളകം ക്ഷേത്രത്തിൽ താമസിക്കുന്ന ഉണ്ണി എന്ന ജയിംസ് (30), ആലങ്കോട് ചെഞ്ചേരി കോണത്ത് താമസിക്കുന്ന അരുൺകുമാർ ( 33 ), കല്ലറ ഗവൺമെന്റ് ഹൈസ്കൂളിന് സമീപം താമസിക്കുന്ന വിഷ്ണു ( 28 ) എന്നിവർ ചേർന്നാണ് സുധീറിനെ ആക്രമിച്ചത്. പ്രതികളുടെ കാർ പിന്തുടർന്ന് കടയ്ക്കാവൂർ പൊലീസ് പിടികൂടുകയായിരുന്നു. റൂറൽ എസ്.പി പി.കെ. മധുവിന്റെ നിർദ്ദേശപ്രകാരം വർക്കല ഡിവൈ.എസ്.പി നിയാസ്, കടയ്ക്കാവൂർ എസ്.എച്ച്.ഒ അജേഷ്. വി, എസ്.ഐ ദീപു എസ്.എസ്, മാഹിൻ. ബി, മണിലാൽ എ.എസ്.ഐ ശ്രീകുമാർ, ജയപ്രസാദ്, എസ്.സി.പി.ഒ ജ്യോതിഷ് വി.വി, സി.പി.ഒമാരായ സിയാദ്,അഭിജിത്ത്, ബാലു വിപിൻ, ശ്രീകുമാർ,എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്. പ്രതികളെ റിമാൻഡ് ചെയ്തു. പ്രതികളുടെ കാർ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഗിരീഷ് കൊലപാതകക്കേസിലെ പ്രതിയും ബാക്കിയുള്ളവർ കഞ്ചാവ് കേസിലും നിരവധി അടിപിടി കേസുകളിലും പ്രതികളാണെന്ന് ഡി.വൈ.എസ്.പി നിയാസ് അറിയിച്ചു.
courtesy : kerala kaumudi