സഹപാഠിയുടെ കുളിമുറിയില്‍ നിന്നു മൊബൈല്‍ ക്യാമറ ദൃശ്യങ്ങള്‍ പകര്‍ത്തിയ പെണ്‍കുട്ടി ഇത് സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കുമെന്നു ഭീഷണിപ്പെടുത്തിയതായി പരാതി. യലഹങ്കയിലെ എന്‍ജിനീയറിങ് കോളജില്‍ കഴിഞ്ഞ മാസമായിരുന്നു സംഭവം. പരീക്ഷയുടെ മാർക്കിനെ ചൊല്ലിയുണ്ടായ തർക്കം മൂത്തപ്പോൾ വൈരാഗ്യം തീർക്കാനാണ് പെ൩ന്കുട്ടി ഇങ്ങനെ ചെയ്തത്. ഇതേ തുടര്‍ന്നു ഇരയായ പെണ്‍കുട്ടി കോളജ് അധികൃതര്‍ക്കു പരാതി നല്‍കുകയായിരുന്നു. സംഭവത്തില്‍ ആരോപണ വിധേയയായ യുവതിയെ കോളജില്‍ നിന്നു പുറത്താക്കി.
സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നത്:
രണ്ടാം വര്‍ഷം എന്‍ജിനീയറിങ് വിദ്യാര്‍ഥികളായിരുന്നു തൃശൂര്‍, പാലക്കാട് സ്വദേശികളായ മലയാളി വിദ്യാര്‍ഥിനികള്‍. ഇരുവരും കോളജ് ഹോസ്റ്റലിലെ ഒരു മുറിയിലാണ് കഴിഞ്ഞിരുന്നത്. പഠനത്തില്‍ മിടുക്കിയായിരുന്നു തൃശൂര്‍ സ്വദേശിനി. പാലക്കാട് സ്വദേശിനിയാകട്ടെ പിന്നിലും. ഇരുവരും തമ്മില്‍ സുഹൃത്തുക്കളാണെങ്കിലും പഠനത്തില്‍ പിന്നിലായ തൃശൂര്‍ സ്വദേശിയായ പെണ്‍കുട്ടിയെ പാലക്കാട് സ്വദേശിയും സുഹൃത്തുക്കളും നിരന്തരം കളിയാക്കുമായിരുന്നു.
Also Read: ഐശ്വര്യറായിയെ വീണ്ടും സുന്ദരിയാക്കിയത് കുടംപുളിയിലെ ഈ രഹസ്യം !!
സെമസ്റ്റര്‍ പരീക്ഷാ ഫലം കഴിഞ്ഞ ദിവസം പ്രസിദ്ധീകരിച്ചപ്പോഴേയ്ക്കും തൃശൂര്‍ സ്വദേശിയായ പെണ്‍കുട്ടി മികച്ച വിജയം നേടി. പാലക്കാട് സ്വദേശിയായ പെണ്‍കുട്ടിക്കാകട്ടെ ശരാശരിയിലും താഴെ മാര്‍ക്കാണ് ലഭിച്ചത് ഇതോടെയാണ് ഇരുവരും തമ്മിലുളള തര്‍ക്കം ആരംഭിച്ചത്. തർക്കം മൂത്തതോടെ പരീക്ഷയില്‍ ഉന്നത മാര്‍ക്ക് വാങ്ങിയ തൃശൂര്‍ സ്വദേശിയെ മാനസികമായി തളര്‍ത്തുക എന്ന ലക്ഷ്യത്തോടെയാണ് കുളിമുറിയില്‍ ഒളിക്യാമറ വച്ചത്. പെണ്‍കുട്ടി മൂന്നു ദിവസം കുളിക്കുന്ന വീഡിയോ ചിത്രീകരിക്കുകയും ചെയ്തു. ഈ വീഡിയോ കാണിച്ചു മാനസികമായി തളര്‍ത്തുകയായിരുന്നു ലക്ഷ്യം.
ഇതിനിടെ പെൺകുട്ടി ഈ ഫോണ്‍ അറ്റകുറ്റപണികള്‍ക്കായി ബാംഗ്ലൂര്‍ നഗരത്തിലെ ഒരു കടയില്‍ നല്‍കി. ഈ കടയില്‍ നിന്നു യുവതിയുടെ ദൃശ്യങ്ങള്‍ വാട്‌സ് അപ്പില്‍ പ്രചരിക്കുകയായിരുന്നു. ഇതോടെ പാലക്കാട് സ്വദേശിയായ പെണ്‍കുട്ടി സംഭവങ്ങള്‍ തുറന്നു പറഞ്ഞു. തുടര്‍ന്നു കോളജ് അധികൃതരിലും പോലീസിലും ഇരയാക്കപ്പെട്ട പെണ്‍കുട്ടി പരാതി നല്‍കുകയായിരുന്നു. പ്രതിയായ പെണ്‍കുട്ടിയെ കോളജില്‍ നിന്നു പുറത്താക്കി. ബംഗളൂരു പോലീസില്‍ പരാതി നല്‍കിയിട്ടും സംഭവത്തില്‍ ഇതുവരെയും അന്വേഷണം ആരംഭിച്ചിട്ടില്ല.