പാലക്കാട് : വരാന്തയിലൂടെ ഓടിയെന്ന കാരണം പറഞ്ഞു എയ്ഡഡ് സ്‌കൂളിലെ പ്രധാനാധ്യാപിക 10 വയസ്സുകാരന്റെ മുഖത്തടിച്ചതായി പരാതി. കവിള്‍ നീരുവച്ചതിനൊപ്പം ചെവിവേദന അനുഭവപ്പെട്ട കുട്ടിയെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുട്ടിയുടെ പല്ല് ഇളകിയ നിലയിലാണ്. ഇവര്‍ മുന്‍പും കുട്ടികളുടെ മുഖത്തടിച്ചിട്ടുണ്ടെന്നും ഇക്കാര്യം ചൂണ്ടിക്കാട്ടി പരാതിപ്പെട്ടുവെങ്കിലും പോലീസ് നടപടിയൊന്നും സ്വീകരിച്ചില്ലെന്നും വിദ്യാര്‍ത്ഥിയുടെ പിതാവ് പറയുന്നു. സംഭവത്തില്‍ ചൈല്‍ഡ്‌ലൈന്‍ പ്രവര്‍ത്തകള്‍ ആശുപത്രിയില്‍ എത്തി കുട്ടിയുടെ മൊഴി രേഖപ്പെടുത്തി. സമാനമായ സംഭവം കാസര്‍ഗോഡ് കാഞ്ഞങ്ങാടു നിന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. നാലരവയസ്സുകാരിയായ എല്‍.കെ.ജി വിദ്യാര്‍ത്ഥിനിയ്ക്കാണ് അധ്യാപികയുടെ ക്രൂര മര്‍ദനം ഏറ്റുവാങ്ങേണ്ടി വന്നത്. എഴുതാന്‍ മടി കാട്ടിയ വിദ്യാര്‍ത്ഥിയെയാണ് അധ്യാപിക ചൂരല്‍കൊണ്ട് കാൽ മുട്ടിനു താഴെ അടിക്കുകയായിരുന്നു. മുട്ടിനു താഴെ നിരവധി തവണ അടിയേട്ടു ചുവന്ന പാടുകൾ കാണാം. അടിയേറ്റ് കരയുന്നതിനിടയില്‍ വെള്ളം വേണമെന്ന് കുട്ടി ആവശ്യപ്പെട്ടുവെങ്കിലും കൊടുത്തില്ലെന്നും കുട്ടി പറഞ്ഞതായി മാതാപിതാക്കൾ നൽകിയ പരാതിയിൽ പറയുന്നു. ഈ സംഭവത്തിലും ചൈൽഡ് ലൈൻ പ്രവർത്തകർ കേസ് എടുക്കുമെന്നറിയുന്നു.
ബാര്‍ കോഴക്കേസ്; ശങ്കര്‍ റെഡ്ഢിക്കും സുകേശനുമെതിരെ പ്രാഥമിക അന്വേഷണത്തിന് കോടതി ഉത്തരവ്
മുംബൈയില്‍ ആയുധധാരികളെ കണ്ടെത്തിയെന്ന റിപ്പോര്‍ട്ട്; പോലീസ് ഒരാളുടെ രേഖാചിത്രം പുറത്തുവിട്ടു
കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ:
www.v4vartha.com