ലോട്ടറി അടിക്കുമെന്ന പ്രവചനം തെറ്റിയത്തിൽ കുപിതനായ യുവാവ് ആൾദൈവത്തെ തല്ലിക്കൊന്നു. വയം പ്രഖ്യാപിത ‘ദൈവം’ രാംദാസ് ഗിരിയാണ് കൊല്ലപ്പെട്ടത് . സംഭവത്തില്‍ ബിജ്നോര്‍ സ്വദേശി മുഹമ്മദ് ജിഷാനെ പോലീസ് അറസ്റ്റ് ചെയ്തു. ബിജ്‌നോറിലാണ് സംഭവം. മൊബൈല്‍ ഫോണും 51,000 രൂപയും നല്‍കിയാണ് ജിഷാന്‍ രാമദാസ് ഗിരിയില്‍ നിന്നും ഭാഗ്യനമ്ബറുകള്‍ വാങ്ങിയത്. ശേഷം അഞ്ച് ലക്ഷം രൂപയ്‌ക്ക് ഈ നമ്ബറുകളുടെ ലോട്ടറി ടിക്കറ്റുകളും വാങ്ങിയിരുന്നു. എന്നാല്‍ ഫലം പ്രഖ്യാപിച്ചപ്പോള്‍ ഒരു സമ്മാനം പോലും ലഭിച്ചില്ല.
ലോട്ടറി ടിക്കറ്റെടുക്കാന്‍ രാമദാസ് ഗിരിയാണ് നിര്‍ദ്ദേശിച്ചത് . എന്നാല്‍ ഒന്നാം സമ്മാനം ലഭിക്കുന്ന നമ്ബര്‍ ഏതെന്ന് പ്രവചിക്കാന്‍ ആള്‍ ദൈവത്തിനു കഴിഞ്ഞില്ലെന്ന് ആരോപിച്ചായിരുന്നു കൊല . ലോട്ടറി നറുക്കെടുപ്പില്‍ ഭാഗ്യ നമ്ബറുകള്‍ പ്രവചിച്ചാണ് രാമദാസ് ഗിരി പ്രശസ്തി നേടിയത്. ഭാഗ്യാന്വേഷികളായ നിരവധിപേര്‍ ഇദ്ദേഹത്തെ സമീപിച്ചിരുന്നു. അങ്ങനെയാണ് മുഹമ്മദ് ജിഷാനും രാമദാസ് ഗിരിയെ സമീപിച്ചത്. . ശനിയാഴ്ച രാവിലെയാണ് രാമദാസ് ഗിരിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. അന്വേഷണത്തില്‍ കൊലപാതകമാണെന്ന് തെളിഞ്ഞു. തലയില്‍ മുറിവേറ്റ പാടുകള്‍ ഉണ്ടായിരുന്നെങ്കിലും കവര്‍ച്ചാ ശ്രമമോ മറ്റോ നടന്നിട്ടില്ലെന്ന് വ്യക്തമായി. തുടര്‍ന്നാണ് അന്വേഷണം മുഹമ്മദ് ജിഷാനിലേക്കെത്തിയത്. . 56 കാരനായ ഗിരി നാഗ്ല സോട്ടി ഗ്രാമത്തിലെ താമസക്കാരനാണ്. നിരവധി അനുയായികളാണ് രാമദാസ് ഗിരിയ്‌ക്കുള്ളത് .