രാത്രിയിലെത്തുന്ന ചുവന്ന പർദ്ദധാരി കോഴിക്കോട്ടുകാരുടെ ഉറക്കം കെടുത്തുന്നു. ഉയരമുള്ള മതിലുകള്‍ പോലു ഞൊടിയിടയില്‍ സ്പൈഡര്‍മാനെപ്പോലെ ചാടിക്കടക്കുന്ന ഈ പര്‍ദ്ദധാരി കോഴിക്കോടിനെ ഭീതിയിലാഴ്ത്തുകയാണ്. കോഴിക്കോട് വെസ്റ്റ് ഹില്ലിലാണ് രാത്രി കാലങ്ങളില്‍ പര്‍ദ്ദധാരിയുടെ വിളയാട്ടം.നിരവധിപേരാണ് രാത്രി കാലങ്ങളില്‍ ചുവന്ന പര്‍ദ്ദ ധരിച്ച് ഇയാളെ കണ്ടത്. പര്‍ദ്ദ മാത്രമല്ല ഇയാളെ ടീ ഷര്‍ട്ടും ജിന്‍സും ധരിച്ചു കണ്ടവരും ധാരളമുണ്ട്.
ഇയാളുടെ വരവ് കൂടിയതിന് ശേഷമാണ് നടക്കാവു പൊലീസില്‍ നാട്ടുകാര്‍ പരാതി നല്‍കിയത്. രാത്രി വാതിലില്‍ തട്ടി ശബ്ദം ഉണ്ടാക്കുക മുറിയിലേയ്ക്കു ടോര്‍ച്ചു തെളിച്ചു ഭയപ്പെടുത്തുക തുടങ്ങിയ കലാപരിപാടികളും ഇയാളുടെ സ്ഥിരം കലാപരിപാടികള്‍ക്കുള്ളത്. അതേ സമയം മുമ്ബ് ഇയാള്‍ വയോധികയുടെ മാലപൊട്ടിച്ച് ഓടിയതായും നാട്ടുകാര്‍ പറയുന്നു.എന്നാല്‍ നാട്ടുകാര്‍ എത്ര പരിശ്രമിച്ചിട്ടും ഇയാളെ പിടികൂടാനായിട്ടില്ല. ശല്യം രൂക്ഷമായതോടെ ഇയാളെ എന്തുവിലകൊടുത്തും പിടികൂടും എന്ന തീരുമാനത്തിൽ രാത്രിയിൽ കാവൽ നിൽക്കാനൊരുങ്ങുകയാണ് നാട്ടുകാർ.