കേരളത്തിൽ നടക്കുന്ന മറ്റൊരു തട്ടിപ്പിനെക്കുറിച്ചുള്ള ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്. ഹണിട്രാപ്പില്‍ പുരുഷന്‍മാരെ കുടുക്കി കിടപ്പറരംഗങ്ങള്‍ കര്‍ത്തി ബ്ലാക്ക് മെയിലിംഗിലൂടെ പണം തട്ടിയ സംഘത്തിലെ യുവതി അറസ്റ്റില്‍. കളിയങ്ങാട് കുഡ്ലുവിലെ മൈഥിലി ക്വാര്‍ട്ടേഴ്സിലെ എം. ഹഷിദ എന്ന സമീറയെയാണ് (32) കാസര്‍കോട്ടെ ആഡംബര ഫ്ളാറ്റില്‍ നിന്ന് പൊലീസ് സംഘം അറസ്റ്റ് ചെയ്തത്.
ഹണിട്രാപ്പില്‍ ഹഷിദയ്ക്ക് സഹായികളായി പ്രവര്‍ത്തിച്ച ചുഴലിയിലെ കെ.പി. ഇര്‍ഷാദ് (20), കുറുമാത്തൂരിലെ കൊടിയില്‍ റുബൈസ് (22), ചൊറുക്കള വെള്ളാരംപാറയിലെ ടി. മുസ്തഫ (65), നെടയേങ്ങ നെല്ലിക്കുന്നിലെ അമല്‍ദേവ് (21) എന്നീ പ്രതികളെ ആഗസ്റ്റ് 24 ന് പൊലീസ് പിടികൂടിയിരുന്നു. തളിപ്പറമ്ബിലെ പല ഉന്നതന്‍മാരും സംഘത്തിന്റെ വലയില്‍ കുടുങ്ങിയെങ്കിലും ആരും പരാതിപ്പെടാത്തതിനാല്‍ കൂടുതല്‍ കേസെടുത്തിരുന്നില്ല. കണ്ണൂരിലും കാസര്‍കോട്ടുമുള്ള നിരവധപേരെ ഹണിട്രാപ്പില്‍ കുരുക്കി പ്രതികള്‍ പണം തട്ടിയതായി കണ്ടെത്തി. ഇവരുടെ വലയില്‍ കുടുങ്ങിയ മാതമംഗലത്തെ കുഴിക്കാട്ട് വീട്ടില്‍ ഭാസ്‌കരന്‍, ചപ്പാരപ്പടവിലെ മുസ്തഫ, വയനാട് സ്വദേശികളായ അബ്ദുള്ള, അന്‍വര്‍ എന്നിവര്‍ നല്‍കിയ പരാതിയിലായിരുന്നു അറസ്റ്റ്. ബ്ളാക്ക് മെയിലിംഗിലൂടെ ലഭിക്കുന്ന പണം വന്‍നഗരങ്ങളിലെ പഞ്ചനക്ഷത്ര ഹോട്ടലുകളില്‍ താമസിച്ച് ധൂര്‍ത്തടിച്ച് ജീവിക്കുകയാണ് സംഘത്തിന്റെ രീതി.