ദക്ഷിണ ഡല്‍ഹിയിലെ ഛത്താപൂരില്‍ കോവിഡ് കേന്ദ്രത്തില്‍ ചികിത്സയില്‍ കഴിയവെ കൗമാരക്കാരി ബലാത്സംഗത്തിനിരയായതായി റിപ്പോർട്ട്. കേന്ദ്രത്തിലെ ശുചിമുറിയില്‍ വെച്ചാണ് 14 വയസുകാരിക്ക് മറ്റൊരു രോഗിയില്‍ നിന്നും ദുരനുഭവമുണ്ടായത്. ബന്ധുക്കളില്‍ ഒരാളോട് തനിക്കുണ്ടായ ദുരനുഭവം തുറന്നു പറയുകയും ശേഷം അവര്‍ ഐ.ടി.ബി.പി ഉദ്യോഗസ്ഥരെ വിവരമറിയിക്കുകയുമായിരുന്നു. സംഭവത്തില്‍ 19കാരനായ രോഗിയെയും സുഹൃത്തിനെയും അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു. കൃത്യം മൊബൈല്‍ ഫോണില്‍ പകര്‍ത്തിയതിനാണ് പ്രതിയുടെ സുഹൃത്ത് അറസ്റ്റിൽ ആയത്.
ചേരി പ്രദേശത്തെ ക്ലസ്റ്ററില്‍ നിന്നുള്ള പെണ്‍കുട്ടിയെ ബന്ധുക്കളോടൊപ്പമാണ് കേന്ദ്രത്തില്‍ പ്രവേശിപ്പിച്ചത്. 10000 കിടക്കകളുള്ള കോവിഡ് കേന്ദ്രം ഈ മാസം തുടക്കത്തിലാണ് ലെഫ്നന്റ് ഗവര്‍ണര്‍ അനില്‍ ബൈജാല്‍ ഉദ്ഘാടനം ചെയ്തത്. രോഗലക്ഷണങ്ങള്‍ കാണിക്കാത്തവരെയും ഗുരുതാരാവസ്ഥയിലല്ലാത്തവരെയും പാര്‍പ്പിക്കാനാണ് കേന്ദ്രം ഒരുക്കിയത്. ഇന്തോ ടിബറ്റന്‍ ബോര്‍ഡര്‍ പൊലീസിനാണ് കേന്ദ്രത്തിന്‍െറ സുരക്ഷ ചുമതല.