കോട്ടയം മെഡിക്കല്‍ കോളേജിലെ ഗൈനക്കോളജി വിഭാഗത്തിലെ യക്ഷിയുടെ അലർച്ചയ്ക്കു പിന്നിലെ രഹസ്യം പുറത്ത്. കോളേജിലെ ഗൈനക്കോളജി വിഭാഗത്തിലെ യക്ഷിക്കഥയ്ക്കു പിന്നില്‍ മയക്കുമരുന്നുമാഫിയയും അനാശാസ്യസംഘവുമെന്നാണ് റിപ്പോർട്ട്. . രാത്രികാലങ്ങളില്‍ സ്ത്രീയുടെ ഉച്ചത്തിലുള്ള നിലവിളി കേള്‍ക്കുന്നതായും ഇതു പ്രേതങ്ങളുടെ നിലവിളിയാണെന്നുമാണ് പ്രചരണം നടക്കുന്നത്.ഇതേതുടർന്ന് \പോലീസിന്റെ രഹസ്യാന്വേഷണ വിഭാഗെയിം അന്വേഷണം നടത്തി.അനാശാസ്യ ലഹരി മാഫിയ സംഘമാണ് ഇതിനു പിന്നിലെന്നാണ് പോലീസിന്റെ വിലയിരുത്തല്‍. ഗൈനക്കോളജി വാര്‍ഡില്‍ നിന്നാണ് ഈ ശബ്ദം കേള്‍ക്കുന്നത്. അനാശാസ്യത്തിനും ലഹരിവില്പനയ്കുമായി ഇവിടെ പ്രേതബാധ ഉണ്ടെന്നു വരുത്തി തീര്‍ത്ത് ജനങ്ങളില്‍ ഭയം സൃഷ്ടിക്കുകയാണ്.
രാത്രി 12 മണിയോടു കൂടി ‘എന്നെ രക്ഷിക്കണേ’ എന്നുള്ള സ്ത്രീ ശബ്ദമാണ് ഗൈനക്കോളജി വാര്‍ഡിന്റെ സമീപമുള്ള ആളൊഴിഞ്ഞ കെട്ടിടത്തില്‍ നിന്നും ഉയരുന്നതെന്നാണ് പറയുന്നത്. സാമൂഹ്യ വിരുദ്ധരാണ് ഇതിനു പിന്നില്‍ പ്രവര്‍ത്തിക്കുന്നത്.ഈ കെട്ടിടം അനാശാസ്യ പ്രവർത്തനം നടത്തുന്നവരുടെ സ്ഥിരം കേന്ദ്രമാണെന്നും പറയപ്പെടുന്നു. ഇതു മൂലം രാത്രി ഡ്യൂട്ടിയിലുള്ള ജീവനക്കാര്‍ പുറത്തിറങ്ങുവാന്‍ പോലും ഭയപ്പെടുകയാണ്.