കൊച്ചി: കേരളത്തിൽ കൊച്ചി കേന്ദ്രമാക്കി സാത്താൻ സേവാ സംഘങ്ങൾ രൂപം കൊണ്ടതായി സംശയം. കൊച്ചി പൊലീസിന്റെ സംശയം ശരിവച്ചാൽ അത് സാംസ്കാരിക കേരളത്തെ ഞെട്ടിക്കുന്നതാകും. കൊച്ചി കിഴക്കമ്പലത്ത് പീഡനത്തിന് ഇരയായ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെയും സാത്താൻ സേവാ സംഘം ഉപയോഗിച്ചുവെന്നാണ് പൊലീസിന് സംശയം.
തിരുവോസ്തി മോഷ്ടിച്ചതിന് പള്ളിയിൽ നിന്നും പുറത്താക്കിയ അനീഷ തന്നെ ഫോർട്ട്‌കൊച്ചിയിൽ കൊണ്ടുപോയി ചാത്തൻസേവാ സംഘത്തിന് കൈമാറിയതായി പെൺകുട്ടി മൊഴി നൽകിയിട്ടുണ്ട്. പീഡനത്തിനിരയായ പെൺകുട്ടിയെ മുറിവേൽപ്പിച്ച ചാത്തൻസേവാ സംഘം രക്തമെടുത്തിട്ടുണ്ടോയെന്നു പൊലീസ് സംശയിക്കുന്നുണ്ട്. പീഡനത്തിന് ഇരയായ പെൺകുട്ടിക്ക് കുടിക്കാൻ നൽകിയ പാനീയത്തിൽ അശുദ്ധരക്തം കലർന്നിട്ടുണ്ടോ എന്നും പൊലീസ് സംശയിക്കുന്നുണ്ട്. അശുദ്ധരക്തം കലർന്ന പാനീയം കുടിക്കാൻ നൽകുന്നത് സാത്താൻ സേവാ സംഘത്തിന്റെ പ്രാർത്ഥനയുടെ ഭാഗമാണ്. കുട്ടിയെ നാളെ ഫോർട്ട്‌കൊച്ചിയിലെത്തിച്ച് തെളിവെടുപ്പ് നടത്തും.
പീഡനക്കേസിലെ മുഖ്യപ്രതിയായ അനീഷയെന്ന യുവതിയാണ് പീഡനത്തിന് ഇരയായ പെൺകുട്ടിയെ ഫോർട്ട്‌കൊച്ചിയിൽ എത്തിച്ചത്. മുൻപ് കിഴക്കമ്പലം വിലങ്ങിലെ ക്രിസ്ത്യൻ പള്ളിയിൽ വേദപാഠം അദ്ധ്യാപികയായിരുന്ന അനീഷയെ തിരുവോസ്തി മോഷ്ടിച്ചതിനെ തുടർന്നാണ് പള്ളിയിൽ നിന്ന് പുറത്താക്കിയത്. ഫോർട്ട്‌കൊച്ചിയിൽ ഹോംസ്‌റ്റേയിൽ കൊണ്ടുപോയി പെൺകുട്ടിക്ക് കുടിക്കാനായി പാനീയം നൽകി. ഈ പാനീയം കുടിച്ചതോടെ ബോധം നഷ്ടമായെന്നും കണ്ണ് തുറക്കുമ്പോൾ സാത്താൻ സേവാ സംഘത്തിന്റെ പ്രാർത്ഥനയാണ് നടക്കുന്നതെന്നും കുട്ടി പൊലീസിന് മൊഴി നൽകിയിട്ടുണ്ട്. പെൺകുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ പൊലീസ് അന്വേഷണം പുരോഗമിക്കുന്നുണ്ട്.
മരണത്തെ മുഖാമുഖം കണ്ട ആ നിമിഷത്തിൽ മലയാളികൾ ചെയ്തത് ! വീഡിയോ കാണാം
കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ: