HomeAround KeralaErnakulamമനസ്സ് മരവിക്കുന്ന കൊലപാതകം നേരിൽ കണ്ട നടുക്കം മാറാതെ കാലടി സംസ്‌കൃത സര്‍വകലാശാലാ ലേഡീസ് ഹോസ്റ്റലിലെ...

മനസ്സ് മരവിക്കുന്ന കൊലപാതകം നേരിൽ കണ്ട നടുക്കം മാറാതെ കാലടി സംസ്‌കൃത സര്‍വകലാശാലാ ലേഡീസ് ഹോസ്റ്റലിലെ വിദ്യാർത്ഥിനികൾ !

കാലടി: മുൻവൈരാഗ്യത്തെ തുടർന്ന്, കാറിലെത്തിയ ഗുണ്ടാസംഘം യുവാവിനെ നടുറോഡില്‍ വെട്ടിക്കൊന്നു. കാലടി െകെപ്പട്ടൂര്‍ ഇഞ്ചക്ക കവലയില്‍ ഇഞ്ചക്ക വീട്ടില്‍ ദേവസിക്കുട്ടിയുടെ മകന്‍ സനല്‍ (33) ആണു മരിച്ചത്. കാലടി പുത്തന്‍കാവ് റോഡില്‍ സംസ്‌കൃത സര്‍വകലാശാലാ ലേഡീസ് ഹോസ്റ്റലിനു സമീപം ഇന്നലെ രാവിലെ ഏഴോടെയായിരുന്നു സംഭവം. കഴുത്തില്‍ ആഴത്തില്‍ മുറിവേറ്റിരുന്നു. ഗുരുതരമായി പരുക്കേറ്റ സനലിനെ നാട്ടുകാര്‍ ചേര്‍ന്ന് അങ്കമാലി എല്‍.എഫ്. ആശുപത്രിയില്‍ എത്തിച്ചെങ്കിലും പത്തോടെ മരിച്ചു. കുതികാലും കൈവിരലുകളും അറ്റുപോയ നിലയിലായിരുന്നു.

 

 

 

സനലും ആക്രമണം നടത്തിയ ഗുണ്ടാസംഘവും തമ്മിലുള്ള മുന്‍വൈരാഗ്യമാണ് കൊലപാതകത്തിനു പിന്നിലെന്നു സംശയിക്കുന്നതായി പോലീസ് പറഞ്ഞു. കാര രതീഷ്, ആച്ചി എല്‍ദോ എന്നിവരും മറ്റൊരാളും കൂടിയാണ് ആക്രമിച്ചതെന്ന് സനല്‍ മൊഴി നല്‍കിയതായി കാലടി എസ്.ഐ. നോബിള്‍ മാനുവല്‍ പറഞ്ഞു. സനല്‍ നല്‍കിയ മൊഴിയില്‍ പറഞ്ഞിട്ടുള്ളവര്‍ നിരവധി കേസുകളിലെ പ്രതികളാണെന്നും സനലും മുന്‍പ് ചില കേസുകളില്‍ പ്രതിയായിട്ടുണ്ടെന്നും പോലീസ് പറഞ്ഞു. എന്നാല്‍ വര്‍ഷങ്ങളായി സനല്‍ സ്വസ്ഥമായ കുടുംബജീവിതം നയിക്കുന്നയാളാണെന്ന് നാട്ടുകാര്‍ പറയുന്നു.

 

 
പുത്തന്‍കാവ് റോഡില്‍ പുത്തന്‍കാവ് ക്ഷേത്രത്തിനും സംസ്‌കൃത സര്‍വകലാശാലാ ലേഡീസ് ഹോസ്റ്റലിനും സമീപം ഗുണ്ടാസംഘം വടിവാളുകളുമായി യുവാവിനെ വെട്ടിക്കീറിയത്. വീട്ടില്‍നിന്നു കാലടി ഭാഗത്തേക്കു പോകുകയായിരുന്ന സനലിന്റെ സ്‌കൂട്ടറില്‍ ഗുണ്ടാസംഘം കാര്‍ ഇടിച്ചുകയറ്റി ഹോസ്റ്റലിന്റെ മതിലിനോട് ചേര്‍ത്തുനിര്‍ത്തി. കാറില്‍ നിന്നു ചാടിയിറങ്ങി വടിവാള്‍ കൊണ്ട് തലങ്ങും വിലങ്ങും വെട്ടുകയായിരുന്നു. വാഹനങ്ങള്‍ കൂട്ടിയിടിക്കുന്ന ശബ്ദമാണ് ആദ്യംകേട്ടത്. തൊട്ടുപിന്നാലെ ‘എന്നെ കൊല്ലല്ലേ’ എന്ന നിലവിളി. സിനിമാ സ്‌റ്റൈലില്‍ മിനിട്ടുകള്‍ കൊണ്ട് യുവാവിനെ വെട്ടിക്കീറിയ ഗുണ്ടാസംഘം കാറില്‍ കയറി സ്ഥലംവിടുകയായിരുന്നു.

 

 

 

സനലിന്റെ നിലവിളി കേട്ട് സമീപത്തെ പുത്തന്‍കാവ് ക്ഷേത്രത്തിലെത്തിയ ഭക്തജനങ്ങളും ഹോസ്റ്റലിലെ വിദ്യാര്‍ഥിനികളും ബഹളംവച്ചതോടെ അക്രമിസംഘം കാറില്‍ കയറി രക്ഷപെട്ടു. ഹോസ്റ്റലിലെ വിദ്യാര്‍ഥിനികള്‍ പലരും ഇപ്പോഴും നടുക്കത്തില്‍നിന്നും മുക്തരായിട്ടില്ല. ക്ഷേത്രത്തില്‍ തൊഴാനെത്തിയ ഭക്തര്‍ അകലെനിന്നാണെങ്കിലും ഞെട്ടലോടെയാണു സംഭവം കണ്ടത്. സി.ഐ. സജി മാര്‍ക്കോസിന്റെ നേതൃത്വത്തില്‍ മേല്‍നടപടികള്‍ സ്വീകരിച്ച് എറണാകുളം ജനറല്‍ ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടത്തിനുശേഷം മൃതദേഹം ബന്ധുക്കള്‍ക്കു വിട്ടുകൊടുത്തു. സംസ്‌കാരം പിന്നീട്. ബിനിതയാണു ഭാര്യ. മൂന്നു വയസുകാരനായ ഷിന്‍ ക്രിസ്‌റ്റോ മകനാണ്.

സ്ത്രീകളുടെ മാറിടം തഴുകി ഭാവി പറയുന്ന ദിവ്യൻ ! വീഡിയോ കാണാം

കഴുത്തിൽ മുണ്ടിട്ടു മുറുക്കി; മരണം ഉറപ്പാക്കാൻ മൃതദേഹം ഷോക്കടിപ്പിച്ചു; കോടഞ്ചേരിയിൽ യുവാവിനെ ഭാര്യയും അച്ഛനും ചേർന്ന് കൊന്നതിങ്ങനെ !

ഇങ്ങനെയും സംശയമോ? ഈ ആളുകളുടെ ലൈംഗിക സംശയങ്ങൾ കേട്ടാൽ ഞെട്ടും ! സെക്സോളജിസ്റ്റിന്റെ മറുപടി കേട്ടാൽ ചിരിച്ചു ചാവും !

കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ:

                  www.v4vartha.com

fb

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments