പതിനേഴുകാരിയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. ഹൈദരാബാദിലെ ഉപ്പാളില്‍ താമസിക്കുന്ന ഇന്റര്‍മീഡിയേറ്റ് വിദ്യാര്‍ഥിനിയെയാണ് വീട്ടിലെ അടുക്കളയില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. സംഭവം ആത്മഹത്യയാണെന്നാണ് പോലീസ് പറയുന്നത്. ചൊവ്വാഴ്ച രാത്രി ഭക്ഷണം കഴിച്ച് ഉറങ്ങാന്‍ പോയ പെണ്‍കുട്ടിയെ പിറ്റേദിവസം രാവിലെ അടുക്കളയില്‍ മരിച്ചനിലയില്‍ കണ്ടെന്നാണ് വീട്ടുകാരുടെ മൊഴി. പെണ്‍കുട്ടി ജീവനൊടുക്കിയതിന്റെ കാരണമറിയില്ലെന്നും ഇവര്‍ പോലീസിനോട് പറഞ്ഞു. അടുക്കളയിലെ പാചകവാതക സിലിണ്ടറില്‍നിന്ന് വാതകം ശ്വസിച്ചാണ് 17-കാരി ആത്മഹത്യ ചെയ്തതെന്നാണ് പോലീസ് പറയുന്നത്. പ്ലാസ്റ്റിക് കവറുകള്‍ കൊണ്ട് മുഖം മൂടിയശേഷം സിലിണ്ടറില്‍നിന്നുള്ള പൈപ്പ് ഇതിനുള്ളിലേക്ക് കടത്തി റെഗുലേറ്റര്‍ ഓണ്‍ ചെയ്യുകയായിരുന്നു. ശേഷം വാതകം ശ്വസിച്ചാണ് മരണം സംഭവിച്ചതെന്നും പോലീസ് പറഞ്ഞു.
മുഖം പ്ലാസ്റ്റിക് കവറിട്ടുമൂടി പാചക വാതക പൈപ്പ് കവറിനുള്ളില്‍ കടത്തി; പതിനേഴുകാരിയുടെ അതിദാരുണ മരണത്തിനു പിന്നിൽ സംഭവിച്ച കഥ ഇങ്ങനെ:
RELATED ARTICLES