മനുഷ്യനെ നാല് ദിവസത്തിനുള്ളില്‍ കൊന്നൊടുക്കുന്ന ബാക്ടീരിയയെ കണ്ടെത്തി. മനുഷ്യമാംസം ഭക്ഷിക്കുന്ന മാരകമായ ബാക്ടീരിയയാണ് മനുഷ്യന്റെ ഉറക്കം കളഞ്ഞിരിയ്ക്കുന്നത്. ബാക്ടീരിയ ശരീരത്തില്‍ പ്രവേശിച്ച് വെറും നാല് ദിവസം കൊണ്ട് മരണം സംഭവിയ്ക്കും. മേരിലാന്റിന്റെ കടലോര പ്രദേശങ്ങളിലാണ് ഈ ബാക്ടീരിയയെ കണ്ടെത്തിയിട്ടുള്ളത്. മൈക്കിള്‍ഫ്ങ്ക് എന്ന് 67-കാരനാണ് ബാക്ടീരിയ ബാധിച്ച് മരണപ്പെട്ടത്. അമേരിക്കയിലെ മെരിലാന്റിലാണ് സംഭവം.
ലവണമയമുള്ള മേഖലയിലും കടലിലെ ഉപ്പു വെള്ളത്തിലുമാണ് ഈ ബാക്ടീരിയ വളരുന്നത്. മനുഷ്യശരീരത്തില്‍ പ്രവേശിച്ചാല്‍ മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ ശരീരത്തിനുള്‍ഭാഗം വ്രണങ്ങളാല്‍ മാറ്റപ്പെടുന്നു. ശരിയായ രീതിയില് പാചകം ചെയ്യാത്ത ഭക്ഷണത്തിലൂടെയും ശരീരത്തിലുണ്ടാവുന്ന ചെറിയ മുറിവുകളിലൂടെയുമാണ് ബാക്ടീരിയ ശരീരത്തിനകത്തേയ്ക്ക് പ്രവേശിക്കുന്നത്.
കടുത്ത പനിയും ഛര്‍ദ്ദിയും ശരീരമാസകലം വേദനയും കൈകാലുകളില്‍ കടച്ചിലും മരവിപ്പുമാണ് ബാക്ടീരിയ ശരീരത്തില്‍ പ്രവേശിച്ചാല്‍ ആദ്യം ഉണ്ടാവുന്ന ലക്ഷണങ്ങള്‍. ഓരോ വര്‍ഷവും ഏകദേശം 80000 പേരെ ബാക്ടീരിയ ആക്രമണം മൂലം കഷ്ടപ്പെടുന്നുണ്ടെന്നാണ് കണക്ക്. ഏറ്റവും കൂടുതല്‍ ബാക്ടീരിയ പെരുകുന്നത് ഒക്ടോബര്‍ മാസത്തിലാണ്. ശരീരത്തിലുണ്ടായ ചെറിയ മുറിവിലൂടെയാണ് ബാക്ടീരിയ ഇദ്ദേഹത്തിന്റെ ശരീരത്തില്‍ എത്തിയത്. എന്നാല്‍ വെറും രണ്ട് ദിവസം കൊണ്ട് തന്നെ ഇത് ശരീരമാസകലം വ്യാപിക്കാന്‍ തുടങ്ങി.
കുണ്ടറയിലെ പെണ്‍കുട്ടിയെ മരണത്തിന് തൊട്ടുമുന്‍പ് വരെ…… ഞെട്ടിക്കുന്ന റിമാൻഡ് റിപ്പോർട്ട് പുറത്ത് !!
റൂമിലെ വൈഫൈ ഷെയർ ചെയ്യുന്ന പ്രവാസികളേ അറിയുക, ഈ യുവാവിന് സംഭവിച്ച ദുരന്തം !!
കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ: