മലയാളികൾക്ക് ഒഴിച്ചു കൂടാനാവാത്ത ഒന്നാണ് ബീഫ്. മുൻപ് ഇറച്ചിക്ക് തൂക്കം കിട്ടാൻ വേണ്ടി കൊല്ലുന്നതിനു മുൻപ് കാരം കലക്കിയ കാടി കാളയെ കുടിപ്പിക്കും എന്ന് കേട്ടിട്ടുണ്ട്. എന്നാൽ, ഇപ്പോൾ പുതിയ ടെക്നോളജി വന്നു. കൊല്ലുന്നതിനു 3 – 4 ദിവസം മുൻപ് പോത്തിന് ഏതോ ഒരു കുത്തിവെയ്പ്പ് എടുക്കുന്നു, അതോടു കൂടി പോത്തിന്‍റെ കിഡ്നി രണ്ടും നശിച്ചു പോകുന്നു. ശരീരത്തിലെ ജലാംശം പുറത്തു പോകാതെ പോത്ത് നീരു കൊണ്ട് വീർത്തു കഴിയുമ്പോൾ അതിനെ തലയ്ടിക്കച്ചു കൊല്ലുന്നു. അനക്കം തീര്‍ന്നു കഴിയുമ്പോൾ സാവകാശം തുകൽ ഉരിച്ചു മാറ്റിയതിനു ശേഷം മാത്രം അതിന്‍റെ കഴുത്ത് അറുത്തു മാറ്റും. ഇറച്ചിക്ക് തൂക്കവും വലിപ്പവും കൂടുതൽ കിട്ടുന്നതിന് വേണ്ടിയാണ് ഇങ്ങനെ ചെയ്യുന്നത്.
വേവിച്ചു കഴിയുമ്പോൾ പരിധിക്ക് മേലെ വെള്ളം ഊറി വരുന്നുണ്ടെങ്കിൽ ഉറപ്പിക്കാം ഇത് നമ്മുടെയും വൃക്ക തകർക്കുന്ന ഇറച്ചി ആണെന്ന്. ഇതിന് പരിഹാരം സർക്കാർ ഉടമസ്ഥതയിലുള്ള സ്ലോട്ടര്‍ ഹൗസുകൾ സ്ഥാപിക്കുകയും കർക്കശ പരിശോധനയ്ക്കു ശേഷം മാത്രം കൊല്ലാൻ അനുവദിക്കുകയും വേണം. ഒരു പക്ഷെ ഇതായിരിക്കും നാട്ടിൽ വൃക്കരോഗം കൂടാൻ കാരണം.