മരണമെത്തുംമുൻപേ മരണത്തിന്റെ ഗന്ധവുമായി വരുന്ന കാൻസർ എന്ന വിരുന്നുകാരനെ ഭയത്തോടു മാത്രം കാണുന്നവരാണ് നമ്മളോരോരുത്തരും. ശത്രുവിനു പോലും വരരുതേ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നവരാണ്. ഇന്ന് 100ൽ ഒരാൾക്ക് എന്നതിൽ നിന്നും 4 ഓ 5 ഓ എന്ന നിരക്കിലേക്ക് ഇത് കൂടുന്നു. ചില കുടുംബങ്ങളെ സാമ്പത്തികമായും മാനസികമായും തകർത്തു കളയുന്നു ഈ വില്ലൻ.പിഞ്ചു കുഞ്ഞുങ്ങളുടെ രോഗവിവരം അതിലേറെ വേദനിപ്പിക്കുന്നു. ഈ രോഗം നിർണ്ണയിച്ചു കഴിഞ്ഞാൽ ചികിത്സയിലൂടെയാണ് രോഗി അതീവ ക്ഷീണാവസ്ഥയിലേക്ക് മാറുന്നത്. യഥാർത്ഥത്തിൽ കീമോ ഒരു ചികിത്സയാണോ കീമോയിലൂടെ എത്ര പേർ രോഗമുക്താവസ്ഥയിലേക്ക് വന്നിട്ടുണ്ട് ഒന്നു പരിശോധിക്കാം. ഞാൻ ഒരുപാടു പേരുടെ ചികിത്സാർത്ഥം ഓരോ കാര്യങ്ങളിൽ ഇടപെട്ടിട്ടുണ്ട്. അവരെയെല്ലാം ഒരുനാൾ മരണം കൂട്ടിക്കൊണ്ടുപോയി.
ഈ ഘട്ടത്തിൽ ഇതിന് ഏതെങ്കിലും ഫലപ്രദമായ നാട്ടു ചികിത്സ ഉണ്ടോ എന്ന അന്വേഷണം എന്റെ സുഹൃത്തുകൾ വഴി എന്നെ കൊണ്ടെത്തിച്ചത് കർണാടകയിലെ ഷിമോഗ എന്ന ജില്ലയിൽ ആണ്. അവിടുത്തെ ഫലപ്രദമായ നാട്ടുചികിത്സ. പിന്നീട് ഈ ചികിത്സയിലൂടെ രോഗശാന്തി ലഭിച്ചവരിലേക്കും അന്വേഷണം നീണ്ടു. അങ്ങനെയിരിക്കുമ്പോഴാണ് നമ്മുടെ വില്ലൻ രോഗം എന്റെ സുഹൃത്തിന്റ ജേഷ്ഠനെ പിടികൂടിയത്. ഞാൻ സുഹൃത്തിനെ കാര്യങ്ങൾ പറഞ്ഞു മനസിലാക്കി. പിന്നെ ഒട്ടും താമസിക്കാതെ ഞാനും സുഹൃത്തും പൊന്നാനിയിലുള്ള എന്റെ ഒരു സുഹൃത്തും ( ഈ മരുന്നു ഉപയോഗിക്കുന്ന ഒരാളുടെ അമ്മാവനും കൂടി ) നേരേ ഷിമോഗയ്ക്ക് .മംഗലാപുരത്തു നിന്നും ഉടുപ്പിയിലേക്ക്, ഉടുപ്പിയിൽ നിന്നും തീർത്തഹള്ളി, അവിടെ നിന്നും അനന്ത്പുര, അവിടെ നിന്നും നരാസിക് പുര എന്ന ഗ്രാമത്തിൽ എത്തി.ഏകദേശം ഉടുപ്പിയിൽ നിന്നും വനപ്രദേശത്തുകൂടി180 km വരും ഈ സ്ഥലത്തേക്ക്.
ട്രെയിൻ മാർഗം പോകുന്നവർ മംഗലാപുരത്തു നിന്നു ഉടുപ്പിയിലെത്തുകയും ഉടുപ്പിയിൽ നിന്നു അനന്ത്പുരയിലേക്കു ബസും ലഭ്യമാണ്. അനന്ത്പുരയിലെത്തി ഒരു ഓട്ടോറിക്ഷ വിളിച്ചു, N.ടനാരായണമൂർത്തി വൈദ്യരുട പേരു പറഞ്ഞാൽ ഓട്ടോക്കാരൻ കൃത്യമായി അദ്ദേഹത്തിന്റെ വീട്ടിലെത്തിച്ചു തരും. അനന്ത്പുരയിൽ നിന്നു 8, 10 km വരുംനരാസിക് പുര എന്നഗ്രാമത്തിലേക്ക്. ഞങ്ങൾ അവിടെ എത്തിച്ചേർന്നപ്പോൾ വൈകുന്നേരം 5 മണിയോടകമായി. വൈദ്യരുടെ വീട് കണ്ടു പിടിച്ചതിനു ശേഷം തിരിച്ചു ഞങ്ങൾ അനന്ത്പുര എന്ന കൊച്ചു ടൗൺഷിപ്പിലെത്തി ഭക്ഷണം കഴിച്ചു.8 മണിയോടു കൂടി ഞങ്ങൾ വീണ്ടുംവൈദ്യരുടെ വീടിന്റെ സമീപത്തെത്തി. പിറ്റേ ദിവസം ഉച്ചയ്ക്ക് 2.30 pm നേ മരുന്നു കൊടുക്കാൻ തുടങ്ങുകയുള്ളു.
അവിടുത്തെ രീതികളെക്കുറിച്ചറിയാവുന്ന ഞങ്ങളുടെ സുഹൃത്ത് പറഞ്ഞതനുസരിച്ച് രാത്രി 8 മണിക്ക് തന്നെ വൈദ്യരുടെ വീടിന്റെ കോമ്പൗണ്ടിൽ കയറി ബാഗ് വെച്ചു ക്യൂ നിൽക്കാൻ തുടങ്ങി.ഞങ്ങളായിരുന്നു ക്യൂവിലെ ആദ്യത്തെ ഊഴം.ഏകദേശം രാത്രി 2 മണിയായപ്പോൾ ഞങ്ങൾക്കു പുറകിലായി നിരനിരയായി നൂറോളം പേരെത്തി. നേരം പുലർന്നപ്പോൾ ഏകദേശം 600 ഓളം പേരുള്ള ഒരു വലിയ ക്യൂ ആയി മാറി. വൈദ്യരുടെ വീടിനു സമീപമുള്ള മൂന്നു ഗ്രൗണ്ടുകൾ നിറയെ കാറുകൾ കൊണ്ടു നിറഞ്ഞു. ആ ക്യുവിൽ നിന്ന മിക്കവരും കർണാടക, തമിഴ്നാട്, മഹാരാഷ്ട്ര, ഗോവ,യു പി, ഝാർഖണ്ഡ്, കേരളം തുടങ്ങിയ സ്ഥലങ്ങളിൽ നിന്നുള്ളവരാണ്.ഇവരിൽ മിക്കവരും ഈ മരുന്നു കഴിച്ചിട്ടു രോഗശമനം ഉണ്ടായ ആളുകളുടെ ബന്ധുക്കളാണ്.പുതിയതായി വരുന്നവരുമുണ്ട്.
ക്യൂവിൽ നിന്നമലയാളികളെ പരിചയപ്പെട്ടപ്പോൾ മിക്കവരും കേരളത്തിലെ പ്രശസ്തമായ ആശുപത്രികളിൽ നിന്നും യാതൊരു രക്ഷയുമില്ലെന്നു പറഞ്ഞു തിരിച്ചയക്കപ്പെട്ടവരുടെ ബന്ധുക്കളാണ്.ഇവരെല്ലാരും തന്നെ നാരായണമൂർത്തിയുടെ ചികിത്സാരീതിയെക്കുറിച്ചു നേരത്തേ കേട്ടറിഞ്ഞവരാണ്. അപ്പോൾ അവർക്ക് ഇതിനേക്കുറിച്ച് വിശ്വാസമില്ലാത്തതിനാൽ അലോപ്പതി ചികിത്സയിലേക്ക് തിരിയുകയായിരുന്നു. അവസാനം എല്ലാ പ്രതീക്ഷയും കൈവിട്ടപ്പോഴാണ് വൈദ്യരുടെ സഹായം തേടിയെത്തിയത്.ഇപ്പോഴിതിൽ പലരും രോഗാവസ്ഥയെ അതിജീവിച്ചവരാണ്. ആ യാത്രയിൽ നിന്നും ഒരു കാര്യം എന്നിക്ക് വളരെ വ്യക്തമായി മനസ്സിലായി കാൻസർ ഒരു മാറാരോഗമല്ലെന്നും കീമോ അതിനൊരു ചികിത്സയല്ലെന്നും.